
വാഷിങ്ടൻ . പലസ്‌തീൻ അനുകൂല പ്രക്ഷോഭം നയിച്ച് അറസ്‌റ്റിലായി 3 മാസത്തിലേറെക്കാലം തടവിൽ കഴിഞ്ഞ കൊളംബിയ സർവകലാശാല വിദ്യാർഥി മഹ്‌മൂദ് ഖലീൽ നഷ്ടപരിഹാരം തേടുന്നു. അറസ്‌റ്റ് ഭരണഘടനാവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായിരുന്നെന്നും അനീതിക്കിരയായെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടത്തിലെ ഹോലാൻഡ് സെക്യൂരിറ്റി, സ്‌റ്റേറ്റ് ഡിപ്പാർട്‌മെൻ്റുകളിൽനിന്ന് ഖലീൽ 2 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഭയപ്പെടുത്തി നിശബ്ദനാക്കാൻ ഭരണകൂടത്തിനാകില്ലെന്ന സന്ദേശം നൽകുന്നതിനുകൂടിയാണിതെന്ന് ഖലീൽ (30) പറഞ്ഞു. പലസ്തീൻ വംശജനും യുഎസിൽ സ്ഥിരതാമസക്കാരനുമായ ഖലീലിനെ നാടുകടത്താനുള്ള ഭരണകൂടശ്രമങ്ങൾ ആഗോള വിമർശനത്തിനിടയായിരുന്നു.
















© Copyright 2025. All Rights Reserved