ഇത് ട്രംപ് കാർഡ്!; അമേരിക്കയിൽ സ്ഥിരതാമസമാക്കാനുള്ള വമ്പൻ അവസരം, ലക്ഷ്യമിടുന്നത് ഇന്ത്യക്കാരെ തന്നെ;

05/06/25

വാഷിംഗ്ടണ്‍: അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യൺ ഡോളറിന്‍റെ ട്രംപ് ഗോൾഡ് കാർഡ് പദ്ധതി ഇന്ത്യയിൽ വൻ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്. ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും രണ്ട് ശക്തമായ സമ്പദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള അത്ഭുതകരമായ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് - ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) ലീഡർഷിപ്പ് ഉച്ചകോടി 2025-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന സാക്ഷാൽ ഡോണൾഡ് ട്രംപിന്‍റെ പിന്തുണയോടെയുള്ള ഈ കുടിയേറ്റ പദ്ധതിയെക്കുറിച്ച് ലട്ട്നിക് വിശദീകരിച്ചു. ഗ്രീൻ കാർഡ് പോലെ, സമ്പന്നരായ വിദേശികൾക്ക് ഉയർന്ന നിരക്കിൽ അമേരിക്കയിൽ സ്ഥിരതാമസം നേടാൻ ഇത് അവസരം നൽകും. അമേരിക്കയിലേക്കുള്ള സാധാരണ കുടിയേറ്റ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നുവെന്ന് തന്‍റെ മുഖ്യ പ്രസംഗത്തിൽ പറഞ്ഞു. ട്രംപ് കാർഡ് വരുന്നതോടെ അമേരിക്കയിലേക്ക് വരാനുള്ള ആളുകൾക്ക് വലിയ അവസരം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ പ്രതിഭകളെയും യുഎസ് സമ്പദ്‌വ്യവസ്ഥയിലുള്ള അവരുടെ വലിയ സംഭാവനകളെയും ലട്ട്നിക് പ്രശംസിക്കുകയും ചെയ്തു. അമേരിക്കയിലെ ഇന്ത്യൻ സംരംഭകരുടെ വിജയമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വമ്പൻ അമേരിക്കൻ കമ്പനികളെ നയിക്കുന്നത് ഇന്ത്യയിൽ നിന്നുള്ളവരാണ്. അവർ മികച്ച സംരംഭകരും മികച്ച വ്യവസായികളും മിടുക്കരും ചിന്താശീലരും എല്ലാ രീതിയിലും വിദ്യാസമ്പന്നരുമാണെന്നും ലട്നിക് പ്രശംസിച്ചു.

ട്രംപ് ഗോൾഡ് കാർഡ് വഴി അഞ്ച് മില്യൺ ഡോളർ നിക്ഷേപിച്ച് വ്യക്തികൾക്ക് താമസാനുമതി നേടാം. ആഗോള ബിസിനസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ധനികരായ വ്യക്തികളുടെ എണ്ണം ഇന്ത്യയിൽ വർധിച്ചുവരുന്നതിനാൽ ഈ പദ്ധതി ഇന്ത്യയിൽ പ്രത്യേകിച്ചും പ്രാധാന്യം നേടുമെന്ന് ലട്ട്നിക് പറഞ്ഞു. ഞങ്ങൾ ഇന്ത്യയിൽ അവിശ്വസനീയമാംവിധം വിജയിക്കാൻ പോകുന്നു എന്നാണ് യുഎസ് വാണിജ്യ സെക്രട്ടറി പറയുന്നത്. ഗോൾഡ് കാർഡ് ഒരു വിസ എന്നതിലുപരി ഒരു നികുതി ഇളവ് കൂടി നൽകുന്നുണ്ട്. ഒരു ഗ്രീൻ കാർഡ് ഉടമയെപ്പോലെയാകാം, അതിന് തുല്യമായതാണ് ട്രംപ് ഗോൾഡ് കാർഡെന്നും അദ്ദേഹം പറഞ്ഞു.

യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര, സാങ്കേതിക പങ്കാളിത്തത്തെക്കുറിച്ചും ലട്ട്നിക് സംസാരിച്ചു. അമേരിക്ക അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ വിശ്വസനീയമായ സഖ്യകക്ഷികളുമായുള്ള ബന്ധം ദൃഢമാക്കുകയും ചെയ്യുന്നതിനാൽ ഇരു രാജ്യങ്ങൾക്കും നേട്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയെല്ലാം പരിഗണിക്കുമ്പോൾ, ട്രംപ് ഭരണകൂടത്തിന് കീഴിൽ യുഎസ് - ഇന്ത്യ ബന്ധത്തിൽ കൂടുതൽ ആഴത്തിലുള്ള മാറ്റം വരികയാണെന്ന് ലട്ട്നിക്കിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu