
ധാക്ക: കലാപാനന്തരം ബംഗ്ലദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരായ കേസുകളിൽ ധാക്കയിലെ പ്രത്യേക ട്രിബ്യുണൽ ഇന്ന് വിധി പറയും. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ ഹസീനക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം. ഹസീനക്കെതിരായ കേസിൽ വിധി പറയുന്ന സാഹചര്യത്തിൽ ബംഗ്ലദേശിൽ ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഹസീനയ്ക്ക് ജയിൽ ശിക്ഷയോ വധശിക്ഷയോ വിധിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ അവരുടെ പാർട്ടി ആയ അവാമി ലീഗ് ആഹ്വനം ചെയ്തിട്ടുണ്ട്. തെരുവിൽ ഇറങ്ങുന്നവരെ കർശനമായി നേരിടുമെന്ന് ബംഗ്ലദേശിലെ ഇടക്കാല സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജ്യം പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്താണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.
















© Copyright 2025. All Rights Reserved