
സിറിയൻ സൈനിക താവളത്തിന് നേരെ ഇസ്രായേൽ ആക്രമണമഴിച്ചുവിട്ടതിന് പിന്നാലെ ദുറൂസ്. ജനതയെക്കുറിച്ച് മാധ്യമങ്ങളിൽ ചർച്ച. ഡ്രൂസ് ജനതയെ സിറിയൻ ഭരണകൂടം അടിച്ചമർത്തുന്നതിനെരെ കൂടിയാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. ദുറൂസ് ന്യൂനപക്ഷത്തിൽ നിന്നുള്ള ഒരു വ്യാപാരിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് തെക്കൻ സിറിയയിൽ ഡ്രൂസ് മിലിഷ്യകളും സുന്നി ബെദൂയിൻ പോരാളികളും ദിവസങ്ങളോളം മാരകമായ ഏറ്റുമുട്ടലുകൾ നടന്നു. പിന്നീട് ജൂലൈ 15നാണ് ഇസ്രായേൽ സൈനികമായി ഇടപെട്ട് തുടങ്ങിയത്. ഞായറാഴ്ച മുതൽ സുവൈദയിൽ കുറഞ്ഞത് 350 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
















© Copyright 2025. All Rights Reserved