ഓപ്പറേഷൻ സിന്ദൂർ, പാകിസ്ഥാനിൽ കൊല്ലപ്പെട്ടത് 11 സൈനികർ, 78 പേർക്ക് പരിക്കേറ്റതായി പാക് സ്ഥിരീകരണം

13/05/25

ഓപ്പറേഷൻ സിന്ദൂറിൽ 11 സൈനികർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും വ്യക്തമാക്കി പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂറിൽ കഴിഞ്ഞ ആഴ്ച നേരിട്ട നാശനഷ്ടമാണ് ഒടുവിൽ പാകിസ്ഥാൻ സമ്മതിക്കുന്നത്. പാക് സൈന്യത്തിലെ ആറ് സൈനികരും പാക് വ്യോമസേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുള്ളത്. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിച്ച ഇന്ത്യൻ സേനയുടെ ആക്രമണത്തിലുണ്ടായ നാശനഷ്ടത്തേക്കുറിച്ച് പാകിസ്ഥാൻ നടത്തുന്ന ആദ്യത്തെ സ്ഥിരീകരണമാണ് ഇത്.

-------------------aud-------------------------------

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട സൈനികരുടെ പേരും പാകിസ്ഥാൻ പുറത്തുവിട്ടു. നായിക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ദിലവർ ഖാൻ, ലാൻസ് നായിക് ഇക്രമുള്ള, നായി വഖർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ, സ്ക്വാഡ്രൻ ലീഡർ ഉസ്മാൻ യുസഫ്, ചീഫ് ടെക്നീഷ്യൻ ഔറഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപ്പറൽ ടെക്നീഷ്യൻ ഫറൂഖ്, സീനിയർ ടെക്നീഷ്യൻ മുബഷീർ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.  തിങ്കളാഴ്ച ഇന്ത്യ പാകിസ്ഥാൻ ഡിജിഎംഒ തല ചർച്ചകൾക്ക് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ വിവരം പാകിസ്ഥാൻ പുറത്ത് വിടുന്നത്. അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കുന്നത് ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച ഡിജിഎംഒ തല ചർച്ചകൾ നടന്നത്. 45 മിനിറ്റോളമാണ് ഹോട്ട്ലൈനിലൂടെയുള്ള ചർച്ച നീണ്ടത്. മെയ് 7ന് പുലർച്ച ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിൽ പാക് സേനയ്ക്ക് കനത്ത നാശമാണ് നേരിട്ടത്. മെയ് 8,9,10 തിയതികളിൽ തിരിച്ചടിക്കാൻ പാകിസ്ഥാൻ ശ്രമം നടത്തിയെങ്കിൽ ഇന്ത്യൻ സേനയുടെ പ്രതിരോധം ഭേദിക്കാൻ ഇവയ്ക്കായിരുന്നില്ല. പാക് സൈനിക കേന്ദ്രങ്ങൾക്കും എയർ ബേസുകൾക്കും ഓപ്പറേഷൻ സിന്ദൂറിൽ കനത്ത നാശം നേരിട്ടിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu