
ജറുസലം ഗാസ വെടിനിർത്തൽ കരാർ സങ്കീർണമായ രണ്ടാം ഘട്ടത്തിലേക്കു കടക്കാനിരിക്കെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജറീദ് കഷ്‌നർ ഇസ്രയേലിലെത്തി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ഇസ്രയേൽ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിൽ കുടുങ്ങിയ ഇരുനൂറോളം ഹമാസ് അംഗങ്ങൾ ആയുധംവച്ചു കീഴടങ്ങണമെന്ന ആവശ്യം പലസ്‌തീൻ സംഘടന തള്ളിയതാണ് നിലവിലെ പ്രതിസന്ധി. പ്രശ്‌നം തീർക്കാൻ മധ്യസ്‌ഥരാജ്യങ്ങൾ ഇടപെട്ടിട്ടുണ്ട്. നയതന്ത്ര ശ്രമങ്ങൾക്ക് തുർക്കിയും രംഗത്തുണ്ട്.
യുദ്ധാനന്തര ഗാസയുടെ സുരക്ഷാകാര്യങ്ങൾക്കായുള്ള രാജ്യാന്തര സേനയിൽ അംഗമാവില്ലെന്ന് യുഎഇ വ്യക്‌തമാക്കി. സേനയ്ക്കു കൃത്യമായ ചട്ടക്കുടാവാത്ത സാഹചര്യത്തിലാണിത്. എന്നാൽ, സമാധാനശ്രമങ്ങളിലും സഹായമെത്തിക്കുന്നതിലും പങ്കാളിത്തം തുടരും. അതിനിടെ, 15 പലസ്‌തീൻകാരുടെ മൃതദേഹങ്ങൾ കുടി ഇസ്രയേൽ കൈമാറി.
















© Copyright 2025. All Rights Reserved