ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലാൻഡ്‌സ് രാജ്ഞി ഫോട്ടോയ്ക്ക് പോസ് ചെയ്തില്ല, വിമർശനം

22/05/25

ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തിയ ശേഷം ഫോട്ടോകൾക്ക് പോസ് ചെയ്യാൻ സമ്മതിക്കാത്തതിനെ തുടർന്ന് നെതർലാൻഡ്‌സ് രാജ്ഞി മാക്‌സിമയ്ക്കെതിരെ വൻ വിമർശനം. മെയ് 19 തിങ്കളാഴ്ചയാണ് മാക്സിമ ആഫ്രിക്കയിൽ എത്തിയത്. ഇവർ ഫോട്ടോഗ്രാഫർമാരെ അവഗണിച്ചുവെന്ന് റോയൽ റിപ്പോർട്ടറും എഴുത്തുകാരനുമായ റിക്ക് എവേഴ്‌സ് പറയുന്നു. 

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ സ്പെഷ്യൽ അഡ്വക്കേറ്റ് ഫോർ ഫിനാൻഷ്യൽ ഹെൽത് എന്ന നിലയിലാണ് നെതർലാൻഡ്‌സ് രാജ്ഞി മാക്‌സിമ ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തുന്നത്. ഇവർ റോമിലേക്കുള്ള യാത്രയിൽ നിന്ന് നേരിട്ട് ദക്ഷിണാഫ്രിക്കയിൽ എത്തിയതാണെന്നാണ് കാറ്റലൂന്യ ഡയറി റിപ്പോർട്ട് ചെയ്യുന്നത്. 

എന്നിരുന്നാലും, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാക്സിമയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം ഒരു വിഭാഗം മാധ്യമങ്ങളെ നിരാശരാക്കുകയായിരുന്നു. പത്രപ്രവർത്തകൻ റിക്ക് എവേഴ്‌സ് പറയുന്നത്, വിമാനത്താവളത്തിൽ അവരുടെ വരവിനായി കാത്തിരുന്ന ഫോട്ടോഗ്രാഫർമാർക്ക് നിരാശരാകേണ്ടി വന്നു എന്നാണ്. ക്വീൻ മാക്‌സിമ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇവരെല്ലാം നിരാശരായി തീർന്നു. രാജ്ഞി മോശം മൂഡിലായിരുന്നു എന്ന് തോന്നുന്നു, ഇതാകാം ഫോട്ടോ​ എടുക്കാൻ വിസമ്മതിക്കുന്നതിന് കാരണമായി തീർന്നത് എന്നും പറയുന്നു. 

"ക്വീൻ മാക്സിമ ഇന്ന് രാത്രി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ വന്നിറങ്ങി. അവരുടെ വരവ് റിപ്പോർട്ട് ചെയ്യാൻ വിമാനത്താവളത്തിലേക്ക് എത്തിയ ഔദ്യോഗിക മാധ്യമങ്ങൾ പക്ഷേ നിരാശരാവുകയായിരുന്നു. ക്വീൻ മോശം മാനസികാവസ്ഥയിലായിരുന്നു, ഫോട്ടോകൾ എടുക്കാൻ അവർ സമ്മതിച്ചില്ല! മികച്ച തുടക്കം തന്നെ..." എന്നാണ് എവേഴ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിരിക്കുന്നത്. 

അതേസമയം, അവർ യാത്ര ചെയ്ത് തളർന്നു വന്നതുകൊണ്ടാവാം എന്നാണ് ചിലർ പ്രതികരിച്ചത്. എന്നാൽ, എവേഴ്സ് പറയുന്നത്, ഇത് നേരത്തെ തീരുമാനിച്ച ഫോട്ടോഷൂട്ടാണ്. ഇതിലൂടെ രാജ്ഞിയുടെ യഥാർത്ഥ നിറം തിരിച്ചറിയാൻ സാധിച്ചു എന്നാണ്. 

എന്നാൽ, അതേസമയം തന്നെ രാജ്ഞിയുടെ സന്ദർശനത്തിൽ നിന്നുള്ള മറ്റ് ചിത്രങ്ങൾ പിന്നീട് പുറത്ത് വന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu