
ഹവായി: ദക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ നാവികസേനയുടെ ഹെലികോപ്ടറും, യുദ്ധവിമാനവും തകർന്നുവീണു. തിങ്കളാഴ്ചയാണ് ഹെലികോപ്ടർ അപകടം യുഎസ് നാവിക സേന സ്ഥിരീകരിച്ചത്. സുരക്ഷാ സംബന്ധിയായ ആശങ്കയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് യുഎസ് നാവിക സേന വിശദമാക്കുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നും അപകട കാരണത്തേക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായുമാണ് യുഎസ് നാവിക സേന വിശദമാക്കിയിട്ടുള്ളത്. യുഎസ് നാവിക സേനയും പസഫിക് സേനാ വ്യൂഹമാണ് അപകടം സംബന്ധിച്ച് പ്രസ്താവന പുറത്ത് വിട്ടത്. ഞായറാഴ്ച ഹെലികോപ്ടറും യുദ്ധവിമാനവും നിരീക്ഷണ പറക്കൽ നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. വെവ്വേറ നിരീക്ഷണത്തിലായിരുന്നു യുദ്ധ വിമാനവും ഹെലികോപ്ടറുമുണ്ടായിരുന്നതെന്നാണ് യുഎസ് നാവിക സേന വിശദമാക്കിയത്. എംഎച്ച് 60 ആർ സീ ഹോക് എന്ന ഹെലികോപ്ടറാണ് തകർന്നത്. യുഎസ്എസ് നിമിറ്റ്സ് എന്ന വിമാന വാഹിനി കപ്പലിന്റെ ഭാഗമായിരുന്നു തകർന്ന ഹെലികോപ്ടർ. അതേസമയം എഫ് എൽ 18 എഫ് സൂപ്പർ ഹോർണെറ്റ് ഫൈറ്ററാണ് മറ്റൊരു സംഭവത്തിൽ ഞായറാഴ്ച ദക്ഷിണ ചൈനാക്കടലിൽ തകർന്ന വിമാനം. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇവ തകർന്നതെന്നും യുഎസ് നേവി വിശദമാക്കുന്നത്.
















© Copyright 2025. All Rights Reserved