തേക്കടി ജലകന്യക ബോട്ടപകടം നടന്ന കേസിൻ്റെ വിചാരണ നാളെ ആരംഭിക്കും. വ്യാഴാഴ്‌ച തൊടുപുഴ ഫോർത്ത് അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 സെപ്റ്റംബർ 30-നാണ് കെ.ടി.ഡി.സി.യുടെ ജലകന്യക എന്നുപേരുള്ള ഇരുനില ബോട്ട് മറിഞ്ഞ് 45 വിനോദസഞ്ചാരികൾ മരിച്ചത്. സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയതിനാലാണ് കുറ്റപത്രം സമർപ്പിച്ച് അഞ്ചുവർഷമായിട്ടും കേസിൽ വിചാരണ ആരംഭിക്കാത്തത്. ഇപ്പോൾ 15 വർഷത്തിനു ശേഷം ആണ് വിചാരണ ആരംഭിക്കുന്നത്.
-------------------aud--------------------------------
ദുരന്തമുണ്ടായ 2009-ൽ തന്നെ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകനെ നിയമിച്ചിച്ചതാണ്. എന്നാൽ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറും 2021-ൽ രാജി വയ്ക്കുകയായിരുന്നു. തുടർന്ന് 2022-ൽ അഡ്വ. ഇ.എ. റഹീമിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ദുരന്തമുണ്ടായതിന് ശേഷം സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.കേസിൽ 309 സാക്ഷികളെയാണ് വിസ്‌തരിക്കാനുള്ളത്.
© Copyright 2024. All Rights Reserved