ബുമ്രയെയും രാഹുലിനെയും എന്തുകൊണ്ട് ക്യാപ്റ്റനാക്കിയില്ല, മറുപടി നല്‍കി അജിത് അഗാര്‍ക്കര്‍

24/05/25

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതിനെ ന്യായീകരിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍. ടീമിലെ സീനിയര്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയെയും കെ എല്‍ രാഹുലിനെയും എന്തുകൊണ്ടണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന ചോദ്യത്തിനും അഗാര്‍ക്കര്‍ മറുപടി നല്‍കി.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുമ്ര ഓസ്ട്രേലിയയില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. പക്ഷെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പയിലെ മുഴുവന്‍ ടെസ്റ്റുകളിലും ബുമ്ര കളിക്കില്ല. ബുമ്രയെന്ന ക്യാപ്റ്റനെക്കാള്‍ കളിക്കാരനെയാണ് ടീമിന് ആവശ്യം. ബുമ്രയെ ക്യാപ്റ്റനാക്കുമ്പോള്‍ ടീമിലെ 15-16 കളിക്കാരെ മാനേജ് ചെയ്യേണ്ടതിന്‍റെ അധിക സമ്മര്‍ദ്ദം കൂടി ഏറ്റെടുക്കേണ്ടിവരും. അത് ബുമ്രയെ കൂടുതല്‍ ബാധിക്കും. അതുകൊണ്ട് തന്നെ ബുമ്രയിലെ ബൗളറെയാണ് ടീം ആഗ്രഹിക്കുന്നതെന്ന് അജിത് അഗാര്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പോലെ വലിയൊരു പരമ്പരയില്‍ പൂര്‍ണമായും ഫിറ്റായ ബുമ്രയെ ടീമിന് ആവശ്യമുണ്ട്. ബുമ്രയുടെ കായികക്ഷമതയെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

കെ എല്‍ രാഹുലും മുമ്പ് ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുണ്ട്. അന്ന് ഞാന്‍ സെലക്ടറായിരുന്നില്ല. ക്യാപ്ടൻസിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല. രാഹുലിനെ സംബന്ധിച്ചിടത്തോളം മികച്ച പരമ്പരയാരിക്കുമിതെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ബുമ്രയുടെ കാര്യത്തില്‍ അദ്ദേഹം ഫിറ്റായിരിക്കുക എന്നത് ടീമിനെ സംബന്ധിച്ച് നിര്‍ണായകമാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു. വിരാട് കോലിയുടെ വിരമിക്കൽ സംബന്ധിച്ച വിവാദങ്ങളും അഗാര്‍ക്കര്‍ തള്ളി. കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. ഏപ്രിലിൽ സെലക്ടർമാരെ കോലി സമീപിച്ചിരുന്നു. എപ്പോഴും 200 ശതമാനം നൽകുന്ന കളിക്കാരനാണ് കോലി. കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുകയാണ് തങ്ങൾ ചെയ്തതെന്നും അഗാർക്കർ പറഞ്ഞു. ശ്രേയസ് അയ്യരെ നിലവിൽ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനാവില്ലെന്നും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയാൽ ഭാവിയിൽ പരിഗണിക്കുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu