വെസ്റ്റ് ബാങ്കിൽ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റ കേന്ദ്ര വിപുലീകരണത്തിന് അംഗീകാരം നൽകിയതായി ഇസ്രയേൽ

30/05/25

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിൽ ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ കുടിയേറ്റ വിപുലീകരണ പദ്ധതിയുമായി ഇസ്രയേൽ. യഹൂദർക്കായി 22 പുതിയ കുടിയേറ്റ കേന്ദ്രങ്ങൾക്ക് വെസ്റ്റ്ബാങ്കിൽ  അംഗീകാരം നൽകിയതായി ഇസ്രയേൽ മന്ത്രിമാർ വിശദമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സർക്കാരിന്റെ അംഗീകാരമില്ലാതെ ഔട്ട്പോസ്റ്റുകളായി നിർമ്മിച്ച കുടിയേറ്റ കേന്ദ്രങ്ങളും ഇവയിലുൾപ്പെടും. ഇവയെ ഇസ്രയേൽ നിയമവിധേയമാക്കുമെന്നും ശേഷിക്കുന്നവ പൂർണമായും പുതിയതാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ധനകാര്യമന്ത്രി ബെസലേൽ സ്മോട്റിച്ചും വിശദമാക്കിയത്. 

കുടിയേറ്റ കേന്ദ്രങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് നിയമ വിരുദ്ധമാണെങ്കിലും ഇസ്രയേലും പലസ്തീനും ഇടയിൽ ഇത് ഏറെക്കാലമായുള്ള തർക്ക വിഷയമാണ്. ഇസ്രായേലിനെ അപകടത്തിലാക്കുന്ന ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് ഇസ്രയേൽ കാറ്റ്സ് വിശദമാക്കുന്നത്. അതേസമയം നീക്കം അപകടകരമായ വിപുലീകരണമെന്നാണ് പലസ്തീൻ നിരീക്ഷിക്കുന്നത്. 

30 ലേറെ വർഷത്തിനിടയിലെ ഏറ്റവും വിപുലമായ നീക്കമായാണ് ഇസ്രയേൽ നടപടിയെ കുടിയേറ്റ വിരുദ്ധ നിരീക്ഷണ സംഘടനയായ പീസ് നൗ നിരീക്ഷിക്കുന്നത്. നാടകീയമായ രീതിയിൽ വെസ്റ്റ്ബാങ്കിനെ വിപുലീകരിക്കുന്നത് അധിനിവേശത്തെ ശക്തിപ്പെടുത്തുമെന്നാണ് പീസ് നൗ ബിബിസിയോട് പ്രതികരിക്കുന്നത്. 1967-ലെ യുദ്ധത്തിന് ശേഷം ഗാസയ്ക്കൊപ്പം പലസ്തീനുകാർ ആവശ്യപ്പെട്ടിരുന്ന പടിഞ്ഞാറൻ ജെറുസലേമിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ഇതിനോടകം നിർമ്മിച്ചിരിക്കുന്നത് 160 കുടിയേറ്റ കേന്ദ്രങ്ങളാണ്. 700000 യഹൂദർക്കാണ് ഇവിടെ വീടുകളുള്ളത്. 

നെതന്യാഹു പ്രധാനമന്ത്രിയായ ശേഷം കുടിയേറ്റ കേന്ദ്ര വിപുലീകരണത്തിന് വേഗത കൂടിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഇസ്രയേൽ കാറ്റ്സും ബെസലേൽ സ്മോട്റിച്ചും വിശാലമായ വിപുലീകരണത്തേക്കുറിച്ച് വിശദമാക്കിയത്. രണ്ട് ആഴ്ചകൾക്ക് മുൻപാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മന്ത്രിമാർ വിശദമാക്കി. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu