സമാധാന കരാറിനുള്ള രൂപരേഖ കൈമാറി റഷ്യയും യുക്രെയ്‌നും; നിരുപാധിക വെടിനിർത്തൽ ആവശ്യപ്പെട്ട് യുക്രെയ്‌ൻ

04/06/25

ഇസ്തംബൂൾ . മൂന്നു വർഷമായി തുടരുന്ന റഷ്യ - യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സമാധാന കരാറിനുള്ള രൂപരേഖ ഇരുരാജ്യങ്ങളും കൈമാറി. ഇസ്തംബൂളിൽ നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും രൂപരേഖ കൈമാറിയത്. റഷ്യ തയാറാക്കിയ രൂപരേഖ റഷ്യൻ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുന്നതിന് അവസരമൊരുക്കാൻ മൂന്നു ദിവസം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും വെടിനിർത്തലിൻ്റെ മാനദണ്ഡങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. വെടിനിർത്തലിനുള്ള ഏതാനും നിർദേശങ്ങളും റഷ്യ മുന്നോട്ടുവച്ചു.

റഷ്യ അവകാശമുന്നയിക്കുന്ന ലുഹാൻസ്‌ക്, ഡോണെറ്റ്സ്, സാപൊറീഷ്യ, കെർസൺ എന്നിവിടങ്ങളിൽ നിന്ന് യുക്രെയ്ൻ പൂർണമായി പിന്മാറണമെന്നും പിന്മാറ്റം മുപ്പതു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സമയബന്ധിതമായി ഇതു നടപ്പാക്കിയാൽ ആക്രമണം നിർത്താമെന്നും റഷ്യ വ്യക്തമാക്കി. വിദേശ സൈനിക സഹായവും സൈനിക നീക്കവും യുക്രെയ്ൻ മരവിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യയ്ക്കു മേൽ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണം, യുദ്ധത്തിൽ ഇരുരാജ്യങ്ങൾക്കുമുണ്ടായ നാശനഷ്‌ടങ്ങളുടെ അവകാശവാദങ്ങൾ എഴുതിത്തള്ളണം. നയതന്ത്ര - സാമ്പത്തിക ബന്ധങ്ങൾ പുനഃസ്‌ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും റഷ്യ മുന്നോട്ടുവച്ചു.

മുപ്പതു ദിവസമെങ്കിലും പൂർണവും നിരൂപാധികവുമായ വെടിനിർത്തൽ നടപ്പാക്കാതെ ചർച്ച സാധ്യമല്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കി. വെടിനിർത്തൽ യുഎസിൻ്റെ നിരീക്ഷണത്തിലും മറ്റു രാജ്യങ്ങളുടെ പിന്തുണയിലുമായിരിക്കണം. യുക്രെയ്നിൽ നിന്നു റഷ്യ പിടികൂടിയ കുട്ടികൾ, മുതിർന്നവർ, ഇരു രാജ്യങ്ങളിലെയും യുദ്ധത്തടവുകാർ എന്നിവരെ സ്വന്തം രാജ്യങ്ങൾക്കു വിട്ടുകൊടുത്ത് പരസ്പര വിശ്വാസം മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu