151 കിലോഗ്രാം ഭാരം, വാട്ട‍ർ സ്ലൈഡിൽ നിന്ന് വീണ് പരിക്കേറ്റു; 42.7 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്

03/06/25

വാഷിങ്ടണ്‍: വാൾട്ട് ഡിസ്‌നിയുടെ അമ്യൂസ്‌മെന്റ് പാർക്കിലെ ഒരു വാട്ടർ സ്ലൈഡിൽ നിന്ന് പരിക്കേറ്റതിനെത്തുടർന്ന്  42.7 ലക്ഷം രൂപ (50,000 ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പൗരൻ. അമ്യൂസ്‌മെന്റ് പാർക്കിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. യൂജിൻ സ്ട്രിക്‌ലാൻഡ് എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. 2021 ലാണ് സംഭവം. ഡിസ്‌നിയുടെ ബ്ലിസാർഡ് ബീച്ച് വാട്ടർപാർക്കിലെ ഡൗൺഹിൽ ഡബിൾ ഡിപ്പറിൽ നിന്നാണ് അപകടം സംഭവിച്ചത്. 

ആ സമയത്ത് 151 കിലോഗ്രാം ഭാരവും റൈഡിന്റെ ഭാര പരിധിയേക്കാൾ 13 കിലോഗ്രാം കൂടുതലുമായിരുന്നു ഇയാൾ. എന്നാൽ വാട്ടർ സ്ലൈഡിന്റെ ഡിസൈനും അമിത വേഗതയുമാണ് തനിക്ക് പരിക്ക് പറ്റാൻ കാരണമെന്നാണ് യൂജിൻ സ്ട്രിക്‌ലാൻഡ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഇതു കാരണമാണ് സ്ലൈഡിലെ ഇന്നർ ട്യൂബ് അടിയിൽ നിന്ന് പൊളിഞ്ഞിളകിയതെന്നും പ്ലാസ്റ്റിക് പ്രതലമുള്ള തറയിലേക്ക് ഇടിച്ചു വീണതെന്നും പരാതിയിൽ പറയുന്നു. 

ഗുരുതരമായ ഈ പരിക്ക് തനിക്ക് വേദനയും കഷ്ടപ്പാടും, വൈകല്യവും, രൂപമാറ്റവും, മാനസിക വേദനയും, ജീവിതം ആസ്വദിക്കാൻ വരെ കഴിയാത്ത നിലയിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്ലോറിഡയിലെ വാൾട്ട് ഡിസ്‌നി വേൾഡ് അശ്രദ്ധയാണിതെന്നും സുരക്ഷാ വീഴ്ച്ച വരുത്തിയെന്നും യൂജിൻ സ്ട്രിക്‌ലാൻഡ് പറഞ്ഞു. 

അതേ സമയം തെറ്റായ പരാതിയാണിതെന്നും സ്ലൈഡിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭാരപരിധിയെക്കുറിച്ച് മിസ്റ്റർ സ്ട്രിക്ലാൻഡ് അറിഞ്ഞിരുന്നോ എന്ന് പരാതിയിൽ വ്യക്തമല്ലെന്നും വാൾട്ട് ഡിസ്‌നിയുടെ അമ്യൂസ്‌മെന്റ് പാർക്കിന്റെ ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചു. 

വാൾട്ട് ഡിസ്നി വേൾഡിനെതിരെ കേസ് എടുക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം, ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ടിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് അലർജി ബാധിച്ച് കനോക്പോർൺ ടാങ്‌സുവാൻ എന്ന സ്ത്രീ മരിച്ചിരുന്നു. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu