മൊബൈൽ ഫോണുകൾ കൊറോണ വൈറസ് വാഹകരായേക്കാമെന്ന് എംയിസ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യം കണക്കിലെടുത്തു ആരോഗ്യ കേന്ദ്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണമെന്നും ഇത് ആരോഗ്യ പ്രവർത്തകരിൽ രോഗം സ്ഥിതീകരിക്കുന്നതിനുള്ള ഒരു സാധ്യതയെ കുറക്കാൻ സഹായിക്കുമെന്നും റായ്പുർ എയിംസിലെ ഡോക്ടർമാർ നിർദ്ദേശിച്ചു. മൊബൈൽ ഫോൺ ന്റെ പ്രതലം രോഗ സാധ്യതയുള്ളതാണ്. ഫോണിൽ വൈറസ് സാനിധ്യം ഉണ്ടെങ്കിൽ അത് നേരിട്ട് കണ്ണിലേക്കോ മൂക്കിലേക്കോ വായിലേക്കോ എത്തുന്നു.
ആരോഗ്യപ്രവർത്തകർ സൈക്കിൾ അണുവിമുക്തമാക്കുക എങ്കിലും ഫോണുകൾ അണുവിമുക്തമാക്കാൻ പലപ്പോഴും മറക്കുന്നു. ഇതിനാൽ തന്നെ മൊബൈൽ ഫോണിലൂടെ വ്യാപനത്തിൽ ഉള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടർമാരുടെ വാദം.കോവിഡ് തടയുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന അടക്കമുള്ള സംഘടനകൾ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എങ്കിലും,
എവിടെയും മൊബൈൽ ഫോൺ ഉപയോഗ മരണത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പറയുന്നില്ല. മറ്റ് ആരോഗ്യ പ്രവർത്തകരുമായി ആശയവിനിമയം നടത്താനും,, മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാനും മരുന്നുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കാനും ടെലിമെഡിസിൻ ആവശ്യങ്ങൾ തുടങ്ങി ആരോഗ്യകേന്ദ്രങ്ങളിൽ മൊബൈൽഫോണുകൾ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വൈറസ് വ്യാപനസാധ്യത കൂടുമെന്ന് ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു
© Copyright 2025. All Rights Reserved