പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അഞ്ച് ശതമാനം പോലും പണമായി സാധാരണക്കാരുടെ കയ്യിൽ കിട്ടുകയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി 40,000 കോടി കൂടി അനുവദിച്ചതു കേരളം പൂർണമായി പ്രയോജനപ്പെടുത്തുമെന്നും നബാർഡ് വഴി കേരള ബാങ്കിനും കേരള ഗ്രാമീൺ ബാങ്കിനും കിട്ടുന്ന അധിക റീഫിനാൻസ് ഫണ്ടായ 2500 കോടി രൂപ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകളിൽ വിനിയോഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിൽ വലിയ ഇടിവുള്ളതിനാൽ വായ്പപരിധി ഉയർത്തിയാലും പരിമിതമായ പ്രയോജനമേ ലഭിക്കൂ. സംസ്ഥാനങ്ങൾ കമ്പോളത്തിൽ നിന്നു വായ്പയെടുത്തു പലിശ സഹിതം തിരിച്ചടയ്ക്കുന്ന തുകയ്ക്ക് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തുന്നതു ഫെഡറൽ തത്വങ്ങൾക്കു ചേർന്നതല്ലെന്നും മുഖ്യമന്ത്രി വെക്തമാക്കി.
© Copyright 2025. All Rights Reserved