പാർലമെൻ്ററി പാർട്ടി യോഗത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേൽപ്പ്. ക്യാബിനറ്റ് മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 'മോദി ജി കാ സ്വാഗത് ഹേ' എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു നേതാക്കൻമാർ മോദിയെ സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ മോദിയെ ഷാൾ അണിയിച്ചു. പാർലമെന്റ് ശീതകാല സമ്മേളനത്തിനിടെയും രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭാ തെരഞ്ഞടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷമാണ് പാർലമെൻ്ററി പാർട്ടി യോഗം ചേരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. കൂട്ടായ പ്രവർത്തനത്തോടെ മുന്നോട്ട് പോയതാണ് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് വിജയത്തിന് കാരണമെന്ന് മോദി പറഞ്ഞു. തന്നെ മോദി ജി എന്ന് വിളിക്കന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജി ചേർത്ത് വിളിക്കുന്നത് ജനങ്ങളിൽ നിന്ന് അകലം ഉണ്ടാക്കും. താൻ പാർട്ടിയുടെ സാധാരണ പ്രവർത്തകൻ മാത്രമാണെന്നും ആദരണീയമായ വിശേഷണങ്ങൾ ചേർക്കരുതെന്നും മോദി പറഞ്ഞു.
© Copyright 2025. All Rights Reserved