കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഇന്ത്യയുടെ കൊറോണ വൈറസ് കോൺടാക്റ്റ് ട്രേസിംഗ് നു ഉപയോഗിച്ചിരുന്ന ആരോഗ്യ സേതു ആപ്പിലൂടെ വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുന്നു എന്ന ആരോപണത്തെ രവിശങ്കർ പ്രസാദ് വീണ്ടും തള്ളി.
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത കോടിക്കണക്കിന് ഉപയോക്താക്കൾ പൊതുജനങ്ങൾക്ക് ആപ്പിലുള്ള വിശ്വാസത്തിന് തെളിവാണെന്ന് ഇ-അജൻഡ ആജ് തക്കിൽ സംസാരിച്ച ഐടി മന്ത്രി രേഖപ്പെടുത്തി. ആരോഗ്യ സേതു ആപ്പ് ഒരു സ്വകാര്യ ഓപ്പറേറ്റർക്ക് ഔട്ട്‌സോഴ്‌സ് ചെയ്തതും സ്ഥാപനപരമായ മേൽനോട്ടം ഇല്ലാത്തതുമായ ഒരു ആധുനിക നിരീക്ഷണ സംവിധാനമാണെന്നും കൊറോണ വൈറസുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ “അത്യാധുനിക നിരീക്ഷണ സംവിധാനമാണെന്നുമുള്ള രാഹുൽ ഗാന്ധിയുടെ ആരോപണനത്തെ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് നിരസിച്ചു.“ഈ മഹാമാരിയുടെ സമയത്ത് രാഹുൽ ഗാന്ധി രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകളുടെ റഫറൻസ് പോയിന്റായിരിക്കരുത്.
സാങ്കേതികവിദ്യയോ സമ്പദ്‌വ്യവസ്ഥയോ അദ്ദേഹം മനസിലാക്കിയിട്ടുണ്ടെങ്കിൽ അത് ചർച്ച ചെയ്യാം. ഈ പ്രതിസന്ധിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു.”എന്ന് അവകാശവാദം നിഷേധിച്ച രവിശങ്കർ പ്രസാദ് കൂട്ടി ചേർത്തു. 130കോടി ആളുകളുള്ള ഇന്ത്യയിൽ “9.5 കോടി ആളുകൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയതിട്ടുണ്ട്. അതേസമയം, ആപ്ലിക്കേഷനിൽ സുരക്ഷാ പ്രശ്‌നത്തെക്കുറിച്ച് ഒരു എത്തിക്കൽ(നൈതിക) ഹാക്കർ ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് ആരോഗ്യ സേതുവിൽ ഡാറ്റയോ സുരക്ഷാ ലംഘനമോ കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചു.അവകാശവാദങ്ങൾ നിരസിച്ച സർക്കാർ, “ഒരു ഉപയോക്താവിന്റെയും സ്വകാര്യ വിവരങ്ങളൊന്നും ഈ എത്തിക്കൽ ഹാക്കർ അപകടത്തിലാണെന്ന് തെളിയിച്ചിട്ടില്ല,” എന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാർ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓഫീസിലെത്തുന്ന എല്ലാ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം എന്നുള്ളതും ഇപ്പോൾ നിർബന്ധമാണ്.
© Copyright 2023. All Rights Reserved