ഉംപുൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യത.ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിന് 520 കിലോമീറ്റർ അടുത്തെത്തിയെന്നും, കരയിലേക്ക് അടുക്കും തോറും അടുത്ത മണിക്കൂറിൽ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.ബംഗ്ലദേശിലെ ഹതിയ ദ്വീപിനും സുന്ദർബന്റെ അടുത്ത് പശ്ചിമ ബംഗാളിലെ ദിഖയ്ക്കും ഇടയിൽ ബുധനാഴ്ച വൈകിട് മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ വീണ്ടും ശക്തി കുറഞ്ഞു കരയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒഡീഷ, പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റിന് മൂന്നാംഘട്ട ജാഗ്രതാനിർദേശം നൽകി. ഈ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും അവൻ തിരമാലകളും സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
520 സ്ഥിരം ഷെൽറ്ററുകളിലേക്കും 7,500 പൊതു കെട്ടിടങ്ങളിലേക്കുമായി ഒഡീഷയിൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു.ഒഡീഷയും ബംഗാളും തീരപ്രദേശങ്ങളിലായി ജനങ്ങളെ ദേശീയ ദുരന്തനിവാരണ സേനയുടെ 37 യൂണിറ്റുകളായി വിന്യസിച്ചിട്ടുണ്ട്.ഇരു സംസ്ഥാനങ്ങളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്‍ഞാബദ്ധമാണെന്നും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ഫോൺ സംഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.
© Copyright 2023. All Rights Reserved