നാലാം ഘട്ട ലോക്ക് ഡൗണിൽ ഡൽഹിക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്തിൽ പൊതുഗതാഗതത്തിനും ഒപ്പം വ്യാപരസ്ഥാപനങ്ങൾ തുടർന്നു പ്രവർത്തിക്കാനുമുള്ള അനുമതിയും നല്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു. സുരക്ഷാമുൻകരുതൽ പാലിച്ചുകൊണ്ടുള്ള ഇ തുറന്നുപ്രവർത്തിക്കൽ സാമ്പത്തിക മേഖലയെ പതിയെ സാധാരണനിലയിലേക്ക് എത്തിക്കുമെന്നു കരുതപ്പെടുന്നു.
പ്രാദേശിക തൊഴിലാളികളെവെച്ചുകൊണ്ണ്ടാവും നിർമാണ പ്രവർത്തനങ്ങൾ നടത്തുക. സംസ്ഥാന അതിർത്തി കൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രമേ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ അനുമതി യുള്ളൂ.എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും തുറന്നുപ്രവർത്തിക്കാം. സാധ്യമെങ്കിൽ ആളുകൾ വർക്ക് ഫ്രം ഹോം സംവിധാനം തുടരണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിനുള്ളിൽ പൊതുഗതാഗതം അനുവദിക്കും. ഓട്ടോറിക്ഷ, സൈക്കിൾ റിക്ഷ എന്നിവയിൽ ഒരു യാത്രക്കാരനെ മാത്രം അനുവദിക്കും. ടാക്സികളിലും കാബുകളിലും രണ്ട് പേർക്ക് യാത്ര ചെയ്യാം. മാക്സികാബുകളിൽ പരമാവധി അഞ്ച് പേർ എന്ന രീതിയിലാവും യാത്ര നിയന്ത്രണങ്ങൾ.ബസ്സുകളിൽ പരമാവധി 20 യാത്രക്കാരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രയ്ക്ക് അനുമതിയില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ ഉണ്ടായിരിക്കില്ല.
© Copyright 2023. All Rights Reserved