ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കു 30,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം. പ്രത്യേക പണലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഇത്തരത്തിൽ ഒരു പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇത് കോവിഡ് പ്രത്യാഘാതങ്ങൾ മറികടക്കുന്നതിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജിന്റെ ഭാഗമാണ്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ്, മൈക്രോ ഫിനാൻസ് കമ്പനികൾ വായ്പാ വിപണി എന്നിവിടങ്ങളിൽ ആവശ്യമായ പണത്തിന് ലഭ്യത കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് 30,000 കോടിയുടെ ഈ പദ്ധതി കൊണ്ടുവന്നത് എന്നും അവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.ഇതിന് പുറമെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് പണലഭ്യത വർധിപ്പിക്കുന്നതിന് 45,000 കോടിയുടെ മറ്റൊരു പദ്ധതിയും ധനമന്ത്രി അവതരിപ്പിച്ചു. പാർഷ്യൽ ക്രെഡിറ്റ് ഗ്യാരന്റി സ്കീം വഴിയാണ് ഇത് ലഭ്യമാക്കുക.
© Copyright 2023. All Rights Reserved