ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബൊൽസനാരോയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ബ്രസീലിലെ രണ്ടാമത്തെ ആരോഗ്യ മന്ത്രിയും രാജിവെച്ചു.നെൽസൺ ടീച്ചാണ് രാജി വെച്ചത് ഇദ്ദേഹത്തിന്റെ രാജി വലിയ ജനരോഷത്തിന് വഴിവെച്ചിട്ടുണ്ട്. ശാസ്ത്രലോകത്തിന്റെ അന്തിമ അംഗീകാരം ലഭിക്കാത്ത മലേറിയ മരുന്നുകൾ കൊറോണ രോഗികളിൽ ഉപയോഗിക്കണമെന്ന പ്രസിഡന്റ് ബൊൽസനാരോയുടെ പിടിവാശിയെത്തുടർന്നാണ് രാജി. ഇതേത്തുടർന്നു ഈ മാസത്തിനിടെ രാജി വെക്കുന്ന രണ്ടാമത്തെ ആരോഗ്യമന്ത്രിയാണ് ടീച്ച്. കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിന് ടീച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ബോൾസോനാരോ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.
കോവിഡ്19 നുള്ള മലേറിയ മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആശങ്കയുളവാക്കുന്ന പഠനങ്ങളും പുറത്തുവന്നിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ബോൽസനാരോയുടെ ശാഠ്യം.തീരുമാനങ്ങൾ എടുക്കുന്നതിനാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്, ക്ലോറോക്വിനിനെക്കുറിച്ചുള്ള തീരുമാനം എന്നിലൂടെയാണ് കടന്നുപോകേണ്ടത്' എന്ന് ബോൾസോനാരോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അകലം സംബന്ധിച്ച സംസ്ഥാന ഉത്തരവുകൾ അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനവും അവസാന വാക്കായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. രോഗ ബഹിതരുടെ നിരക്ക് വര്ധിക്കുമ്പോഴും ജിമ്മുകളും, ബ്യൂട്ടി പാർലറുകളും തുറക്കാനുള്ള പ്രസിഡന്റിന്റെ ഉത്തരവും അദ്ദേഹത്തിന്റെ രാജി എന്നാ റ്റീരുമാനത്തിലേക്കു നയിച്ചിരുന്നു.താത്ക്കാലിക ആരോഗ്യമന്ത്രി എഡ്വേർഡോ പസുവെല്ലോയെ മുഴുവൻ സമയ ചുമതല ഏൽപിക്കാനാണ് സാധ്യത.
© Copyright 2023. All Rights Reserved