മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയ 97 പേർ പണം തിരികെ ആവശ്യപ്പെട്ടു.കഴഞ്ഞ പ്രളയ കാലത്തു ഇവർ എല്ലാവരുമായി നൽകിയത് 55.18 ലക്ഷം രൂപയാണ്. 2018 ലെ പ്രളയകാലത്ത് 4900 കോടി രൂപ സർക്കാരിനു ലഭിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി പണമടയ്ക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയ സമയത്ത് പണം ഓൺലൈനായി കൈമാറിയപ്പോൾ വന്ന പിശകാണു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആയിപ്പോയത്, തുക രേഖപ്പെടുത്തിയപ്പോൾ ഒരു പൂജ്യം കൂടിപ്പോയി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആണ് പണം തിരികെ വേണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ എത്തിയത്.മുഴുവൻ തുകയും തിരികെ നൽകാൻ സർക്കാർ ഉത്തരവിറക്കി.
അപേക്ഷിച്ച 97 പേരിൽ 16 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഹോങ്കോങ്ങിൽ നിന്ന് 90,000 സംഭാവന ചെയ്ത സംഘടനയും പണം തിരികെ ആവശ്യപ്പെട്ടു.4,95,000 രൂപ സംഭാവന ചെയ്ത പാലക്കാട്ടുകാരൻ കെ.സുന്ദരേശ്വരനാണ് ഏറ്റവും ഉയർന്ന തുക തിരിച്ചു വാങ്ങുന്ന വ്യക്തി.നികുതി കിഴിവ് നേടിയവർ സംഭാവന തിരികെ വാങ്ങിയ വിവരം ഇൗ വർഷത്തെ കണക്കിൽ രേഖപ്പെടുത്തണമെന്ന നിബന്ധനയോടെയാണ് സർക്കാർ പണം തിരികെ നൽകുന്നത്.
© Copyright 2023. All Rights Reserved