സുപ്രധാന വിസാ രേഖകൾ ഇല്ലാതെ ബ്രിട്ടീഷ് എയർവേസ് ശൃംഖല ഉപയോഗിച്ച് യാത്ര ചെയ്ത് രാജ്യത്ത് പ്രവേശിക്കാൻ വഴിയൊരുക്കുകയാണ് ഇയാൾ ചെയ്തത്. അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതിയെ കണ്ടെത്താൻ ബ്രിട്ടീഷ് പോലീസ്, ഇന്ത്യൻ പോലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ്. ബ്രിട്ടീഷ് എയർവേസ് ഗ്രൗണ്ട് സർവ്വീസ് പാർട്ണർക്കൊപ്പമാണ് പ്രതി പിടിയിലായതും, മുങ്ങിയതും. ഇയാളുടെ കസ്റ്റമേഴ്‌സിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. താൽക്കാലിക വിസിറ്റർ വിസയിൽ എത്തുന്നവരെ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ സഹായിക്കുന്നതായിരുന്നു ഇയാളുടെ തട്ടിപ്പ് രീതി. മറ്റുള്ളവരാകട്ടെ യുകെയിൽ അഭയാർത്ഥി അപേക്ഷകരായി എത്തുന്നവരും. കാനഡയിലെ ടൊറന്റോയിലോ, വാൻകോവറിലോ എത്തുന്ന ബിഎ വിമാനങ്ങളിൽ എത്തിച്ചേരുമ്പോൾ തന്നെ അഭയാർത്ഥിത്വം ലഭിക്കുന്നതിന്റെ എണ്ണമേറിയതോടെയാണ് കനേഡിയൻ അധികൃതർ അപകടസൂചന നൽകിയത്.
യാത്രക്കാർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ- ഇടിഎ ഉള്ളതായി വേരിഫൈ ചെയ്തവരെല്ലാം ഒരാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യാത്ര പുറപ്പെടുന്ന രാജ്യത്ത് നിന്നുമാണ് ഇടിഎ നൽകാൻ കഴിയുക. ബിഎ ഉദ്യോഗസ്ഥന്റെ സഹായമില്ലെങ്കിൽ ഇത് റിജക്ട് ചെയ്യപ്പെടും. ജനുവരി 6ന് ഇയാളെ പിടികൂടിയെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇന്ത്യയിലേക്ക് യാത്ര ചെയ്തു. ഇവിടെ ഇയാൾ നിരവധി വീടുകൾ വാങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
കാനഡയിലേക്ക് പറക്കാനാണ് ഇയാൾ പ്രധാനമായും പണം വാങ്ങിയത്. വർഷങ്ങൾ കൊണ്ട് മില്ല്യൺ കണക്കിന് പൗണ്ടാണ് ഇയാൾ സ്വരൂപിച്ചത്. സംഭവത്തിന് പിന്നാലെ സൂപ്പർവൈറസെയും, ഇയാളുടെ പാർട്ണറുടെയും കോൺട്രാക്ട് റദ്ദാക്കിയെന്ന് ബിഎ ശ്രോതസ്സുകൾ വ്യക്തമാക്കി.
© Copyright 2025. All Rights Reserved