അമേരിക്ക ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് പ്രതികാരമായി തിരിച്ചടിച്ച്. ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം ഉള്‍പ്പെടെ നടത്തിയത്. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ തിരിച്ചടി 30 മിനിറ്റ് നീളുന്നതായിരുന്നു. യുദ്ധവിമാനങ്ങൾ ഇതിനുശേഷം മടങ്ങി. അമേരിക്കയുടെ ആക്രമണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു.
ആക്രമണം തുടരുമെന്നും ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും അമേരിക്കയുടെ മുന്നറിയിപ്പ്.
മൂന്ന് അമേരിക്കൻ സൈനികർ ഞായറാഴ്ച ജോർദാനിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 40 ലധികം പേർക്ക് സംഭവത്തില്‍ പരിക്കേൽക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ജോ ബൈഡൻ പ്രതികരിച്ചു. അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കൂട്ടിച്ചേർത്തു. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
© Copyright 2023. All Rights Reserved