ആൾക്കൂട്ടത്തിന് നടുവിൽ നിസഹായയായി യുവതി, വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ട് ജനക്കൂട്ടം: പാകിസ്ഥാനിൽ നടന്ന ഈ സംഭവത്തിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. യുവതി ഭർത്താവിനൊപ്പം ഷോപ്പിംഗിന് പോയ വേളയിലാണ് ആൾക്കൂട്ട ആക്രമണമുണ്ടായതെന്ന് യുവതിയെ രക്ഷപ്പെടുത്തിയ വനിതാ പോലീസ് ഇദ്യോഗസ്ഥ വ്യക്തമാക്കി.

26/02/24

പാകിസ്ഥാനിൽ നിന്നുമാണ് ആരേയും ഭയപ്പെടുത്തുന്ന ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഒറ്റയ്ക്കു നിൽക്കുകയായിരുന്ന യുവതിയോട് ജനക്കൂട്ടത്തിന് വിരോധം തോന്നുവാനുള്ള കാരണം മറ്റൊന്നുമല്ല. യുവതി ധരിച്ചിരുന്ന വസ്ത്രമായിരുന്നു. യുവതിയുടെ വസ്ത്രത്തിൽ അറബിയിൽ പ്രിൻ്റ് ചെയ്തിരുന്ന വാക്കുകൾ ഖുർആനിലെ വാക്യങ്ങളാണെന്ന് കരുതിയായിരുന്നു ജനക്കൂട്ടം ഈ ക്രുരതയ്ക്ക് മുതിർന്നത്. യുവതിയെ സഹായിക്കാൻ കൃത്യസമയത്ത് പൊലീസ് എത്തിയതുകൊണ്ടു മാത്രമാണ് യുവതിയുടെ ജീവൻ രക്ഷപ്പെട്ടതെന്നുള്ളതാണ് യാഥാർത്ഥ്യം. പാകിസ്ഥാനിൽ നടന്ന ഈ സംഭവത്തിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. യുവതി ഭർത്താവിനൊപ്പം ഷോപ്പിംഗിന് പോയ വേളയിലാണ് ആൾക്കൂട്ട ആക്രമണമുണ്ടായതെന്ന് യുവതിയെ രക്ഷപ്പെടുത്തിയ വനിതാ പോലീസ് ഇദ്യോഗസ്ഥ വ്യക്തമാക്കി.  ജനക്കൂട്ടം യുവതിയോട് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് എഎസ്‌പി സയ്യിദ ഷഹ്‌റബാനോ നഖ്‌വി പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ പഞ്ചാബ് പൊലീസാണ് പുറത്തു വിട്ടത്. വീഡിയോയിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നതും യുവതിയെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതും കാണാൻ കഴിയും.
വീഡിയോയിൽ ഒരു റെസ്‌റ്റോറൻ്റിൽ മുഖത്ത് കൈവെച്ച് നിൽക്കുന്ന യുവതിയെ കാണാൻ കഴിയതും. റസ്റ്റോറൻ്റിന് പുറത്ത് വലിയപ രീതിയിലുള്ള ആൾക്കൂട്ടവുമണുണ്ട്. ആ സമയം പൊലീസ് അവിടെയെത്തുകയായിരുന്നു. . പൊലീസ് റസ്റ്റോറൻ്റ് വളഞ്ഞ് യുവതിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. പഞ്ചാബ് പോലീസ് ഒഫീഷ്യൽ എന്ന അക്കൗണ്ടിലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചിട്ടുമുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഈ എഎസ്︋പി തക്കസമയത്ത് അവളെ രക്ഷിച്ചില്ലെങ്കിൽ മതത്തിൻ്റെ പേരിൽ ഈ സ്ത്രീ കൊല്ലപ്പെടുമായിരുന്നു എന്ന് കമൻ്റിലൂടെ ഒരു സമൃുഹമാധ്യമ ഉപയോക്താവ് വ്യക്തമാക്കുന്നു. സ്ത്രീയുടെ വസ്ത്രത്തിൽ അറബിയിൽ പേരുകൾ എഴുതിയത് കണ്ടാണ് ജനങ്ങൾ വളഞ്ഞത്. ഇത് ഖുർആനിലെ വാക്യങ്ങളാണെന്ന് ചിലർ പറഞ്ഞു. യഥാർത്ഥത്തിൽ അങ്ങനെയല്ലായിരുന്നു. ലളിതമായ ചില അറബി വാക്കുകൾ മാത്രമായിരുന്നു അത്.  അതേസമയം ഭൂരിഭാഗം പേരും യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ഉപയോക്താവ് ഈ വസ്ത്രത്തിൻ്റെ ചിത്രവും പങ്കിട്ടിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ സ്ത്രീയുടെ മറ്റൊരു ചിത്രം പുറത്തുവന്നു. അതിൽ ഈ സ്ത്രീ രണ്ട് പുരോഹിതന്മാർക്കിടയിൽ കൂപ്പുകൈകളോടെ ഇരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. മാത്രമല്ല ഇനിയൊരിക്കലും ഈ വസ്ത്രം ധരിക്കില്ലെന്ന് യുവതി ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu