ക്രൂഡ് ഓയിലിന് വേണ്ടി ലോക രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് സൗദി അറേബ്യയും യുഎഇയും കുവൈത്തും ഇറാഖും ഉൾപ്പെടുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ്. എന്നാൽ സമീപകാലത്ത് മിക്കവരും എണ്ണ കിട്ടുന്ന കൂടുതൽ രാജ്യങ്ങൾ തേടിപ്പോകുകയാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധമാണ് ഇതിന് നിമിത്തയമായത് എന്ന് പറയാം.
-------------------aud--------------------------------
യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ റഷ്യയിൽ നിന്നായിരുന്നു പ്രധാനമായും എണ്ണ വാങ്ങിയിരുന്നത്. റഷ്യയുമായി ഉടക്കിയതോടെ മറ്റു രാജ്യങ്ങളിലേക്ക് തിരിഞ്ഞു. ഇതോടെ ലാഭം കൊയ്യുന്നതിന് തെക്കൻ അമേരിക്കൻ രാജ്യങ്ങളാണ്. അവിടെയാണ് ഗയാനയുടെ റോൾ. ഇന്ത്യ ഈ രാജ്യവുമായി ക്രൂഡ് ഓയിൽ കരാറിന് ചർച്ച നടത്തവെ പരമാവധി വാങ്ങിക്കൂട്ടുകയാണ് യൂറോപ്പ്... ഗയാന കഴിഞ്ഞ വർഷം കയറ്റുമതി ചെയ്ത ക്രൂഡ് ഓയിൽ 54 ശതമാനമാണ്. കൂടുതൽ വാങ്ങിയത് യൂറോപ്യൻ രാജ്യങ്ങളാണ് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ ദിവസവും 582000 ബാരൽ എണ്ണയാണ് 2024ൽ ഗയാന കയറ്റുമതി ചെയ്തത്. എക്‌സോൺ മൊബൈൽ, ഹെസ് കോർപറേഷൻ, സിഎൻഒഒസി എന്നീ വൻകിട കമ്പനികളാണ് ഖനനം നടത്തുന്നത്. വിദേശ കമ്പനികൾ ഗയാനയിലെ സ്റ്റബ്രോക് ബ്ലോക്കിൽ ഖനനത്തിന് കോടികളാണ് ചെലവിടുന്നത്. ചൈനയുടെയും അമേരിക്കയുടെയും യൂറോപ്പിലെയും എണ്ണ കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്റ്റബ്രോക് ബ്ലോക്കിൽ 11000 കോടി ബാരൽ എണ്ണ ശേഖരമുണ്ട് എന്നാണ് കണക്കാക്കുന്നത്. മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ തെക്കൻ അമേരിക്കയിലെ മറ്റു രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ മേന്മയുള്ള എണ്ണയാണ് ഗയാനയിലേത്.2019ലാണ് ഗയാന ക്രൂഡ് ഓയിൽ കയറ്റുമതി ആരംഭിച്ചത്. ഇന്ന് തെക്കൻ അമേരിക്കയിൽ എണ്ണ കയറ്റുമതി ചെയ്യുന്ന അഞ്ചാമത്തെ രാജ്യമായി വളർന്നിരുന്നു ഗയാന. ബ്രസീൽ, മെക്‌സിക്കോ, വെനസ്വേല, കൊളംബിയ എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്. 2023ൽ യൂറോപ്പ് ഇറക്കിയിരുന്ന 62 ശമതാനം എണ്ണയും ഗയാനയിൽ നിന്നായിരുന്നു. 2024ൽ 66 ശതമാനമായി വർധിച്ചിരിക്കുന്നു. 10 ലക്ഷം ബാരൽ എണ്ണ കൂടി വൈകാതെ അധികമായി ഉൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗയാന.
ഈ വേളയിലാണ് ഇന്ത്യ ക്രൂഡ് ഓയിലിന് വേണ്ടി ഗയാനയെ ലക്ഷ്യമിടുന്നത്. ദീർഘകാല കരാർ ആണ് ഇന്ത്യ താൽപ്പര്യപ്പെടുന്നത് എന്ന് അടുത്തിടെ ഗോവയിൽ ഒരു പരിപാടിക്കെത്തിയ ഗയാനയുടെ പ്രകൃതി വിഭവ മന്ത്രി വിക്രം ഭറാത്ത് പറഞ്ഞിരുന്നു. ഗയാനയിൽ ക്രൂഡ് ഖനനത്തിന് വേണ്ടിയുള്ള പര്യവേക്ഷണത്തിൽ പങ്കാളിയാകാനും ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അംഗോള, അമേരിക്ക, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിക്കുന്നത്. റഷ്യ വില കുറച്ച് നൽകുന്നത് കാരണമാണ് അവിടെ നിന്ന് വാങ്ങുന്നത്. എന്നാൽ കഴിഞ്ഞ മാസം ഇന്ത്യ വീണ്ടും പശ്ചിമേഷ്യൻ എണ്ണ കൂടുതലായി വാങ്ങുന്നുണ്ട്. അതോടൊപ്പം തന്നെ, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങളെയും ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായിട്ടാണ് ഗയാനയിലും എത്തിയത്. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ ഇവിടെയുള്ള എണ്ണ കൂടുതലായി വാങ്ങുന്നത് ഇന്ത്യയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്.
© Copyright 2024. All Rights Reserved