ഇന്ത്യ-യുകെ ബന്ധത്തിൽ വിള്ളൽ; ഖാലിസ്ഥാൻ സംഘത്തെ ടോറി എംപി വിളിച്ചത് ഗുണ്ടകളെന്ന്; പാർലമെന്റിൽ ചർച്ചയും ഖേദപ്രകടനവും സുരക്ഷാ പാളിച്ചയിൽ ശക്തമായ സ്വരത്തിൽ ബ്രിട്ടന് താക്കീത്

08/03/25

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ. ജപ്പാനിൽ നടന്ന ക്വഡ് രാഷ്ട്ര സമ്മേളന ശേഷം ആറു ദിവസത്തെ ചർച്ചകളും പരിപാടികളുമായി ലണ്ടനിൽ എത്തിയ ഇന്ത്യൻ വിദേശ കാര്യാ മന്ത്രിയെ യാത്രാമധ്യേ പോലീസ് സാന്നിധ്യത്തിൽ നഗര മധ്യത്തിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങളും പതാകകളും ആയി തടയാൻ ശ്രമിച്ച സിഖ് വംശജരുടെ നടപടിയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ബന്ധങ്ങൾ വീണ്ടും വഷളാകും എന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്.

-------------------aud--------------------------------

ഒരാഴ്ച മുൻപ് ഡൽഹിയിൽ ബ്രിട്ടീഷ് മന്ത്രി തല സംഘം നേരിട്ടെത്തി 15 തവണയും നടപ്പാക്കാൻ കഴിയാതെ പോയ വ്യാപാര തല ചർച്ചകളുടെ തുടർച്ചയാണ് ഇപ്പോൾ ലണ്ടനിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രധാന ഇനം. എന്നാൽ തെരുവിൽ അപമാനിക്കപെട്ടു എന്ന നിലയിൽ ജയശങ്കർ എത്തിയതോടെ ഒരു വിട്ടു വീഴ്ചയും ഇക്കാര്യത്തിൽ വേണ്ടെന്ന നിലപടിലേക്കാണ് മോദിയും എത്തിയിരിക്കുന്നത്. എന്നാൽ സുരക്ഷാ പാളിച്ച സംഭവിച്ചതിൽ ശക്തമായ നടപടികൾ ഉണ്ടാകും എന്ന് തന്നെയാണ് ഇപ്പോൾ ബ്രിട്ടൻ എടുക്കുന്ന നിലപാട്.
സംഭവത്തെ കടുത്ത ഭാഷയിൽ തന്നെ അപലപിക്കാൻ തങ്ങൾക്ക് മടിയും ഇല്ലെന്നു പാർലിമെന്റിൽ പോലും പ്രസ്താവന നടത്താനും തിരക്കിട്ട് നടന്ന നീക്കവും ഇന്ത്യയുടെ വികാരം മനസിലാക്കി തന്നെയാണ്. പൊതു പരിപാടികൾ തടസപ്പെടുത്തിയുള്ള വംശീയ വാദികളുടെ ഇത്തരം പ്രവർത്തനത്തെ ഒരു തരത്തിലും ബ്രിട്ടൻ അംഗീകരിയ്ക്കില്ല എന്നാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തു വരുന്ന ഭാഷ്യം. എന്നാൽ സാധാരണ മട്ടിലുള്ള അപലപിക്കൽ അല്ലാതെ വിദേശ പ്രതിനിധിയെ തടയാൻ ശ്രമിച്ച കലാപകാരിയെ ഇപ്പോഴും മെട്രോപൊളിറ്റൻ പൊലീസിന് അറസ്റ്റ് ചെയാനായിട്ടില്ല എന്നതാണ് ലഭ്യമാകുന്ന വിവരം. പോലീസ് നടപടികൾ പഴയകാല സംഭവങ്ങളെ പോലെ തണുപ്പൻ മട്ടിൽ നീങ്ങിയാൽ ഇന്ത്യയിൽ നിന്നും രൂക്ഷമായ തുടർ പ്രതികരണങ്ങളും ഉണ്ടാകാൻ സാധ്യതയേറെയാണ്. ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുമായുള്ള വ്യാപാര കരാർ ഒപ്പിടുന്നത് അനന്തമായി നീങ്ങാനും ജയശങ്കറിനെ തടയാൻ ശ്രമിച്ച സംഭവം കാരണമാകുകയും ചെയ്യും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu