ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുകയും ജൂത രാഷ്ട്രത്തിനുള്ള അന്താരാഷ്ട്ര പിന്തുണ കുറയുകയും ചെയ്യുന്നതിനിടെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്വകാര്യമായി ആക്ഷേപിച്ചതായി റിപ്പോർട്ട്.ഇസ്രയേൽ പ്രധാനമന്ത്രിനോട് യുഎസ് പ്രസിഡൻ്റിന് സംശയം തോന്നിയതിനാലാണ് ഇതെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു.
മിഡിൽ ഈസ്റ്റിലെ ഒരു വിശാലമായ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാൻ നെതന്യാഹു ശ്രമിക്കുകയാണെന്നും ഇസ്രായേലിലേക്ക് അമേരിക്കൻ ആയുധങ്ങൾ വൻ തോതിൽ എത്തുന്നതിന് തുടരുമെന്നും കൂടാതെ സൈന്യവും ഉടൻ എത്തുമെന്നുള്ളതും ഗാസയിലെ വെടിനിർത്തലിനായുള്ള ആഗോള സമ്മർദ്ദം ഉണ്ടെന്നുമാണ് ബിഡൻ്റെ ആഴത്തിലുള്ള ഭയം. പക്ഷേ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ വക്താവ് ആൻഡ്രൂ ബേറ്റ്സ് ഇത് നിഷേധിച്ചു. ബൈഡനും നെതന്യാഹുവും പൊതുമായും സ്വകാര്യമായും മാന്യമായ ഒരു ദശാബ്ദക്കാലത്തെ ബന്ധമാണുള്ളതെന്നും, പൊളിറ്റിക്കോ റിപ്പോർട്ട് കൂട്ടിച്ചേർത്തു.
റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷം ഡിസംബറിൽ ചൂടേറിയ സംസാരത്തിനിടെ ബെെഡൻ നെതന്യാഹുവിൻ്റെ ഫോൺ കോൾ കട്ട് ചെയ്തതോടെ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം എക്കാലത്തെയും മോശമായ അവസ്ഥയാണ്.
ഇസ്രായേൽ പ്രധാനമന്ത്രിക്കുള്ള ബൈഡൻ്റെ പിന്തുണ നവംബറിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഎസ് പ്രസിഡൻ്റിന് ഒരു ദശലക്ഷം ലിബറൽ വോട്ടുകൾ നഷ്ടപ്പെടുത്തുമെന്നും പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയ്‌ക്കെതിരായ പ്രത്യാക്രമണത്തിൽ പല യുവ ഡെമോക്രാറ്റ് വിശ്വാസികളും ഇസ്രായേലിനെ നിഷേധാത്മകമായാണ് കാണുന്നത്. അടുത്തിടെ നടന്ന YouGov വോട്ടെടുപ്പിൽ ജോ ബൈഡൻ വോട്ടർമാരിൽ 50 ശതമാനവും ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ആക്രമണങ്ങളെ 'വംശഹത്യ' എന്നാണ് വിശേഷിപ്പിച്ചതെന്നും പൊളിറ്റിക്കോ റിപ്പോർട്ട് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഇരു നേതാക്കളും പരസ്പരം പിന്തുണയ്ക്കുന്നതിനെക്കുറിച്ച് പ്രധാനമായും വാചാലരാണ്. ഇന്ന് ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ 46 ശതമാനം വോട്ടർമാർ ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുക്കുകയും 44 ശതമാനം ജോ ബൈഡനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതായി സർവേ ചൂണ്ടി കാണിക്കുന്നു.
© Copyright 2024. All Rights Reserved