മുൻ ഗതാഗതമന്ത്രി ആന്റണി രാജു നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും അവകാശവാദങ്ങളും തള്ളി മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കിയ സിറ്റി സർക്കുലർ ഇ-ബസുകൾ ലാഭമാണെന്ന ആന്റണിയുടെ പ്രസ്താവന മന്ത്രി തിരുത്തി. നിലവിൽ ബസുകൾ ലാഭകരമല്ലെന്നും
ആളില്ലാതെ ഓടുന്ന ബസുകൾ പുനഃക്രമീകരിക്കുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
ബസ് ഉപയോഗിക്കുന്നത് വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകൾ നഷ്ടമാണ്. തുച്ഛമായ ലാഭമാണുള്ളത്. യാത്രക്കാരില്ലാതെ അനാവശ്യമായി ഓടുന്നു. കിലോമീറ്ററിന് 28 രൂപെവച്ച് സ്വിഫ്റ്റിന് വാടക കൊടുക്കണം. ഇനി ഇ-ബസുകൾ വാങ്ങില്ല. നിലവിലുള്ളവ പുനഃക്രമകരിക്കാൻ നേരിട്ട് ഇടപെടുമെന്നും ഗണേഷ്പറഞ്ഞു.
ഇവ എത്രനാൾ പോകുമെന്ന കാര്യം ഉണ്ടാക്കിയവർക്കുപോലും അറിയില്ല. ആർക്കെങ്കിലും ഉറപ്പ് നൽകാനാകുകുമോയെന്നും ഗണേഷ്‌കുമാർ ചോദിച്ചു.
ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ഡീസൽ ബസ് വാങ്ങാം. അതാകുമ്പോൾ മലയോര പ്രദേശത്തേക്ക് ഓടിക്കാം ഇ-ബസുകൾ 10 രൂപ ടിക്കറ്റിൽ ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെഎസ്ആർടിസിയുടെ ഡീസൽ ബസുകളെയും ബാധിച്ചു. ഗതാഗത മന്ത്രി ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ടതുഅദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved