ആഗോള താപനം ലോകത്താകെ വിചിത്രമായ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുമ്പോൾ, ഈ വർഷത്തെ ബ്രിട്ടനിലെ വേനൽക്കാലത്ത് തുടർച്ചയായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം രംഗത്തെത്തി. വരുന്ന മൂന്ന് മാസക്കാലത്തിൽ, ചുരുങ്ങിയത് 50 ദിവസമെങ്കിലും മഴ ഉണ്ടാകുമെന്നും ആവശ്യമായ കരുതലുകൾ എടുക്കണമെന്നും കാലാവസ്ഥാ കേന്ദ്രം സർക്കാരിനെയും ഗതാഗത വകുപ്പിനെയും അറിയിച്ചു. ഊഷ്മളമായ ഒരു വേനൽ ഉണ്ടാകില്ലെന്ന് മാത്രമല്ല, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
-------------------aud--------------------------------
കഴിഞ്ഞ വേനൽക്കാലത്ത് 40 ദിവസമായിരുന്നു ബ്രിട്ടനിൽ മഴ പെയ്തത്. ഇത്തവണ സാഹാചര്യം കൂടുതൽ കഠിനമാകും എന്നാണ് കാലാവസഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വേനൽക്കാലത്തെ പ്രധാന പരിപാടികളായ വിംബിൾഡൺ, ട്രൂപ്പിംഗ് ഓഫ് കളർ, റോയൽ ആസ്‌കോട്ട് തുടങ്ങി നിരവധി പരിപാടികളേയും ഉത്സവങ്ങളെയും മഴ പ്രതികൂലമായി ബാധിച്ചേക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.
24 മണിക്കൂർ സമയത്തിനുള്ളിൽ ചുരുങ്ങിയത് 2.5 മില്ലി മീറ്റർ മഴയെങ്കിലും ലഭിച്ചാൽ മാത്രമാണ് അതിനെ ഒരു മഴ ദിവസമായി കണക്കാക്കുന്നത്. ഇതിനു മുൻപ്, ബ്രിട്ടനിൽ ഏറ്റവുമധികം മഴ ലഭിച്ച വേനൽക്കാലം 1912-ൽ ആയിരുന്നു. അന്ന് 55 ദിവസങ്ങളിൽ ആയിരുന്നു മഴ പെയ്തത്. സാധാരണയിലധികം മഴ ലഭിക്കുവാൻ കാരണമ അന്തരീക്ഷത്തിലെ മർദ്ദ വ്യത്യാസമാണെന്ന് മെറ്റ് ഓഫീസ് പറയുന്നു. ശരാശരിയേക്കാൾ ചൂടു കൂടുതലുള്ള ദിനങ്ങളേക്കാൾ, ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുന്ന ദിനങ്ങൾക്കാണ് സാധ്യത എന്നാണ് അവരുടെ ദീർഘകാല കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നത്.
ഈ കാലയളവിൽ മഴ പെയ്യുക എന്നാൽ, ചില പ്രദേശങ്ങളെ കേന്ദ്രീകരച്ചുകൊണ്ട് ശക്തമായ മഴയ്ക്കും പേമാരിക്കുമായിരിക്കും കൂടുതൽ സാധ്യത. പലയിടങ്ങളിലും മഴയിൽ കുതിർന്ന ഒരു വാരാന്ത്യമായിരുന്നു കടന്നു പോയത്. ഈയാഴ്ച രാജ്യത്തെ പലയിടങ്ങളിലും ഇനിയും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
© Copyright 2023. All Rights Reserved