ഈ വർഷത്തെ സമ്മറിൽ കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ ആദ്യമായി ബ്രിട്ടനിൽ 50 ദിവസത്തെ മഴ; അടുത്ത മൂന്ന് മാസത്തേക്ക് വെള്ളപ്പൊക്കവും മഴയും മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് സർക്കാറിന് മുന്നറിയിപ്പ് നൽകി മെറ്റ് ഓഫീസ്

29/05/24

ആഗോള താപനം ലോകത്താകെ വിചിത്രമായ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുമ്പോൾ, ഈ വർഷത്തെ ബ്രിട്ടനിലെ വേനൽക്കാലത്ത് തുടർച്ചയായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം രംഗത്തെത്തി. വരുന്ന മൂന്ന് മാസക്കാലത്തിൽ, ചുരുങ്ങിയത് 50 ദിവസമെങ്കിലും മഴ ഉണ്ടാകുമെന്നും ആവശ്യമായ കരുതലുകൾ എടുക്കണമെന്നും കാലാവസ്ഥാ കേന്ദ്രം സർക്കാരിനെയും ഗതാഗത വകുപ്പിനെയും അറിയിച്ചു. ഊഷ്മളമായ ഒരു വേനൽ ഉണ്ടാകില്ലെന്ന് മാത്രമല്ല, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.

-------------------aud--------------------------------

കഴിഞ്ഞ വേനൽക്കാലത്ത് 40 ദിവസമായിരുന്നു ബ്രിട്ടനിൽ മഴ പെയ്തത്. ഇത്തവണ സാഹാചര്യം കൂടുതൽ കഠിനമാകും എന്നാണ് കാലാവസഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വേനൽക്കാലത്തെ പ്രധാന പരിപാടികളായ വിംബിൾഡൺ, ട്രൂപ്പിംഗ് ഓഫ് കളർ, റോയൽ ആസ്‌കോട്ട് തുടങ്ങി നിരവധി പരിപാടികളേയും ഉത്സവങ്ങളെയും മഴ പ്രതികൂലമായി ബാധിച്ചേക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.

24 മണിക്കൂർ സമയത്തിനുള്ളിൽ ചുരുങ്ങിയത് 2.5 മില്ലി മീറ്റർ മഴയെങ്കിലും ലഭിച്ചാൽ മാത്രമാണ് അതിനെ ഒരു മഴ ദിവസമായി കണക്കാക്കുന്നത്. ഇതിനു മുൻപ്, ബ്രിട്ടനിൽ ഏറ്റവുമധികം മഴ ലഭിച്ച വേനൽക്കാലം 1912-ൽ ആയിരുന്നു. അന്ന് 55 ദിവസങ്ങളിൽ ആയിരുന്നു മഴ പെയ്തത്. സാധാരണയിലധികം മഴ ലഭിക്കുവാൻ കാരണമ അന്തരീക്ഷത്തിലെ മർദ്ദ വ്യത്യാസമാണെന്ന് മെറ്റ് ഓഫീസ് പറയുന്നു. ശരാശരിയേക്കാൾ ചൂടു കൂടുതലുള്ള ദിനങ്ങളേക്കാൾ, ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുന്ന ദിനങ്ങൾക്കാണ് സാധ്യത എന്നാണ് അവരുടെ ദീർഘകാല കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നത്.

ഈ കാലയളവിൽ മഴ പെയ്യുക എന്നാൽ, ചില പ്രദേശങ്ങളെ കേന്ദ്രീകരച്ചുകൊണ്ട് ശക്തമായ മഴയ്ക്കും പേമാരിക്കുമായിരിക്കും കൂടുതൽ സാധ്യത. പലയിടങ്ങളിലും മഴയിൽ കുതിർന്ന ഒരു വാരാന്ത്യമായിരുന്നു കടന്നു പോയത്. ഈയാഴ്ച രാജ്യത്തെ പലയിടങ്ങളിലും ഇനിയും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu