എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ വത്തിക്കാൻ പ്രതിനിധി സിറിൽ വാസിൽ ഇന്ന് കൊച്ചിയിലെത്തി . അതിരൂപതയിലെ വൈദികരും സഭാ നേതൃത്വവുമായുള്ള തർക്ക പരിഹാരത്തിനായി മാർപ്പാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് ആണ് സിറിൽ വാസിൽ. ആർച്ച് ബിഷപ്പ് ഒരാഴ്ച കൊച്ചിയിൽ തങ്ങി സഭയിലെ തർക്ക പരിഹാരങ്ങൾക്കുള്ള ചർച്ചകൾ നടത്തും.-------------------aud--------------------------------രാവിലെ 8ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന വത്തിക്കാൻ പ്രതിനിധി തുടർന്ന് എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തേക്ക് എത്തും. ഏകീകൃത കുർബാന നടത്തണമെന്ന മാർപാപ്പയുടെ നിർദ്ദേശത്തെ തുടർന്നാണ് മാർ സിറിൽ വാസിൽ വീണ്ടുമെത്തുന്നത്. സെന്റ് മേരീസ് ബസലിക്കയിൽ ഏകീകൃത കുർബാന അർപ്പിക്കാൻ നേരത്തെ ആർച്ച് ബിഷപ്പ് എത്തിയപ്പോൾ ഒരു വിഭാഗം തടഞ്ഞത് സംഘർഷത്തിന് കാരണമായിരുന്നു.എറണാകുളം-അങ്കമാലി അതിരൂപത തർക്കം പരിഹരിച്ച് ഡിസംബർ 25ന് മുൻപ് ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് മാർപാപ്പ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ആർച്ച് ബിഷപ്പ് മാർപാപ്പയെ നേരിൽ കണ്ട് സംസാരിച്ചുവെന്നാണ് വിവരം. കൊച്ചിയിലെത്തിയ ശേഷം സിറിൽ വാസിൽ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തും.
© Copyright 2023. All Rights Reserved