എൻഎച്ച്എസ് അഡ്മിൻ സിസ്റ്റം തകരാർ; ടെസ്റ്റ് ഫലങ്ങൾ നഷ്ടമാകുന്നത് മുതൽ അപ്പോയിന്റ്‌മെന്റ് വൈകുന്നതും തിരിച്ചടി

17/02/25

എൻഎച്ച്എസ് ചികിത്സ ഉപേക്ഷിക്കാൻ രോഗികൾ നിർബന്ധിതരാകുന്നതിനു പിന്നിൽ എൻഎച്ച്എസ് അഡ്മിൻ സിസ്റ്റം തകരാറും. ടെസ്റ്റ് ഫലങ്ങൾ നഷ്ടമാകുന്നത് മുതൽ അപ്പോയിന്റ്‌മെന്റ് വൈകുന്നതും, ഡോക്ടർമാരെ ബന്ധപ്പെടാൻ ബുദ്ധിമുട്ടുന്നതും ചികിത്സ വേണ്ടെന്ന് വെയ്ക്കാൻ വഴിവയ്ക്കുന്നു. പല രോഗികളും ചികിത്സ തേടുന്നതിൽ നിന്നും തടയുന്നതിന് പിന്നിൽ എൻഎച്ച്എസിന്റെ തന്നെ പിഴവുകൾ ഉണ്ടെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

-------------------aud--------------------------------

ടെസ്റ്റ് ഫലങ്ങൾ നഷ്ടമാകുന്നത് മുതൽ, വൈകിക്കിട്ടുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററുകളും, ഹെൽത്ത് സർവ്വീസിനെ ബന്ധപ്പെടാൻ നേരിടുന്ന ബുദ്ധിമുട്ടുകളും ചേർന്നാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവർത്തസജ്ജമല്ലാത്ത എൻഎച്ച്എസ് അഡ്മിൻ സിസ്റ്റം രോഗികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണെന്നാണ് ഹെൽത്ത് കെയർ വിദഗ്ധരും, രോഗികളുടെ ഗ്രൂപ്പുകളും മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ വർഷം എൻഎച്ച്എസ് ഉപയോഗിച്ച മൂന്നിൽ രണ്ട് രോഗികളും, കെയറർമാരും ചുരുങ്ങിയത് ഒരു അഡ്മിൻ പ്രശ്‌നമെങ്കിലും നേരിട്ടവരാണ്. ടെസ്റ്റ്, സ്‌കാന്, എക്‌സ്‌റേ പോലുള്ള ചെയ്താൽ ഫലത്തിനായി നെട്ടോട്ടം ഓടേണ്ടി വരുന്നതായി കാൽശതമാനം രോഗികളും പറയുന്നു.
അപ്പോയിന്റ്‌മെന്റ് തീയതി കഴിഞ്ഞതിന് ശേഷം ഇതിനുള്ള ക്ഷണം ലഭിക്കുന്നതായി അഞ്ചിലൊന്ന് പേരാണ് വെളിപ്പെടുത്തുന്നത്. കിംഗ്‌സ് ഫണ്ട്, നാഷണൽ വോയ്‌സസ്, ഹെൽത്ത് വാച്ച് ഇംഗ്ലണ്ട് എന്നിവർ നടത്തിയ സർവ്വെയിലാണ് രോഗികൾ ചികിത്സയ്ക്കായി എത്താതെ പോകുന്നതിന് പിന്നിൽ ഇങ്ങനെയും ചില വിഷയങ്ങളുണ്ടെന്ന് തിരിച്ചറിയുന്നത്. ഇതിനു പുറമെയാണ് അപ്പോയിന്റ്‌മെന്റ് എടുത്ത് മുങ്ങുന്ന രോഗികൾ വരുത്തുന്ന നഷ്ടങ്ങൾ.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ കാൽശതമാനം രോഗികൾക്കും ലഭിച്ചത് മോശം പരിചരണമെന്ന് അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ പത്തിലൊന്ന് രോഗികൾ മാത്രമാണ് ഇതേക്കുറിച്ച് പരാതിപ്പെടാൻ തയ്യാറായതെന്നും പേഷ്യന്റ് വാച്ച്‌ഡോഗ് വെളിപ്പെടുത്തി.
പരാതിപ്പെട്ട രോഗികൾക്കാകട്ടെ തൃപ്തികരമായ പരിഹാരം ലഭിച്ചതുമില്ലെന്ന് ഹെൽത്ത് വാച്ച് ഇംഗ്ലണ്ട് പറഞ്ഞു. പരാതികൾ പരിഹരിക്കാൻ മാസങ്ങൾ വേണ്ടിവരുന്നതും പ്രതിസന്ധിയാണ്

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu