അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി ചരിത്രം കുറിച്ച് കിർസ്റ്റി കോവെൻട്രി. ഐ.ഒ.സിയുടെ 144ാം യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
-------------------aud------------------------------
സിംബാബ്വെ കായിക മന്ത്രിയായ 41കാരി ഒളിമ്പിക്സ് നീന്തലിൽ രണ്ട് തവണ സ്വർണം നേടിയിട്ടുണ്ട്. ആഫ്രിക്കൻ വൻകരയിൽ നിന്ന് ആദ്യമായാണൊരാൾ ഐ.ഒ.സി പ്രസിഡന്റാവുന്നത്. കോവെൻട്രി അടക്കം ഏഴുപേരാണ് തോമസ് ബാഷിന് പിൻഗാമിയാകാൻ മത്സരിച്ചത്. 109 ഐ.ഒ.സി അംഗങ്ങൾക്കായിരുന്നു വോട്ടവകാശം.ജോർദാനിലെ ഫൈസൽ അൽ ഹുസൈൻ രാജകുമാരൻ (മോട്ടോർ സ്പോർട്, വോളിബോൾ), സെബാസ്റ്റ്യൻ കോ (അത്ലറ്റിക്സ്, ബ്രിട്ടൻ), ജോൺ ഇലിയാഷ് (സ്കീ, സ്നോബോർഡ്, സ്വീഡൻ), ഡേവിഡ് ലപ്പാർടിയന്റ് (സൈക്ലിങ്, ഫ്രാൻസ്), യുവാൻ അന്റോണിയോ സമറാഞ്ച് ജുനിയർ (സാമ്പത്തിക വിദഗ്ധൻ, സ്പെയിൻ), മോരിനാരി വതാനബെ (ജിംനാസ്റ്റിക്സ്, ജപ്പാൻ) എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. നിലവിലെ പ്രസിഡന്റ്, ജർമനിയുടെ തോമസ് ബാഷ് ജൂൺ 23ന് സ്ഥാനമൊഴിയും. പുതിയ പ്രസിഡന്റ് അന്നു സ്ഥാനമേൽക്കും.
© Copyright 2024. All Rights Reserved