ഒരാളെ കൊന്നാൽ എങ്ങനിരിക്കും എന്ന് അറിയാൻ നേരിട്ട് അതിന്റെ അനുഭവം കണ്ടെത്താനായി ഒരു അപരിചിതനെ കൊലപ്പെടുത്തിയ ട്രാൻസ്‌ജെൻഡർ സ്ത്രീക്ക് ഇപ്പോൾ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സ്പാനിഷ് പൗരനായ ജോർജ് മാർട്ടിൻ കരേനോയെ (30) കൊലപ്പെടുത്തിയ സംഭവത്തിൽ ട്രാൻസ്‌ജെൻഡറായ സ്ക‌ാർലറ്റ് ബ്ലേക്കിന് 24 വർഷം തടവ് ശിക്ഷ ആണ് കോടതി വിധിച്ചത് . പുച്ചകളെ കൊല്ലുന്നതിനെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഷോ സ്‌കാർലറ്റിനെ കൃത്യത്തിന് പ്രേരിപ്പിച്ചതായിട്ടും കോടതി കണ്ടെത്തി.

27/02/24

യുവാവിനെ കൊലപ്പെടുത്തുന്നതിന് മാസങ്ങൾ മുൻപ് പ്രതി പൂച്ചയെ കൊല്ലുന്നത് സമൂഹമാധ്യമങ്ങളിലൂടെ സ്ക‌ാർലറ്റ് ലൈവ് സ്ട്രീം ചെയ്തിരുന്നു . ഒൻപതാം വയസ്സിൽ ചൈനയിൽ നിന്ന് യുകെയിലെത്തിയ സ്കാർലറ്റ് 12-ാം വയസ്സിൽ താൻ ഒരു ട്രാൻസ്ജെൻഡറാണെന്ന് വെളിപ്പെടുത്തി. ഇത് സ്‌കാർലറ്റിന്റെ മാതാപിതാക്കളെ അസന്തുഷ്‌ടരാക്കി. മുമ്പ് ആലീസ് വാങ് എന്നാണ് പ്രതി അറിയപ്പെട്ടിരുന്നത്. അക്രമണം, കൊലപാതക ചിന്ത എന്നിവയിൽ നിന്നും പ്രതി ലൈംഗിക സംതൃപ്തി കണ്ടെത്തിയതായി പ്രോസിക്യൂട്ടർ അലിസൺ മോർഗൻ കെസി കോടതിയിൽ വാദിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ഗരത്തിലെ മിനി പ്ലാന്റൽ ജോലി ചെയ്ത‌ിരുന്ന കരേനോ സഹപ്രവർത്തകരുമായി ചേർന്ന് മദ്യപിച്ചു. മദ്യപാനത്തിന് ശേഷം തനിച്ച് നടന്ന് പോയ കരേനോയെ പ്രതി കണ്ടുമുട്ടി. ഇരുവരും ആളൊഴിഞ്ഞ നദീതീരത്തേക്ക് പോയി. അവിടെവച്ച് വോഡ്‌ക കുപ്പി കൊണ്ട് കരേനോയുടെ തലയ്ക്ക് അടിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഇതു സാധ്യമാകാതെ വന്നതോടെ നദിയിൽ തള്ളിയിട്ടു. നദിയിൽ മുങ്ങിയാണ് കരോനോ മരിച്ചത്.
യുഎസിലെ മറ്റൊരു ട്രാൻസ് വനിതയായ ആഷ്‌ലിൻ ബെല്ലുമായുള്ള ഓൺലൈൻ ബന്ധത്തെക്കുറിച്ച് പ്രതി മുമ്പ് ജൂറിയോട് വെളിപ്പെടുത്തിയിരുന്നു. പൂച്ചയെ കൊല്ലുന്നത് താൻ ആഗ്രഹിക്കാത്ത കാര്യമാണെന്നും ബെല്ലിനെ സന്തോഷിപ്പിക്കാനാണ് പൂച്ചയെ കൊന്നതെന്നും അത് ആസ്വദിക്കുന്നതായി നടിക്കുകയാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. അതേസമയം ഈ വാദം കോടതി തള്ളി കളഞ്ഞു. പ്രതിയുടെ പ്രവൃത്തികൾ അവർക്ക് ഇതിൽ നിന്ന് 'വിചിത്രമായ ആനന്ദം' ലഭിച്ചതായിട്ടാണ് കാണിക്കുന്നതെന്നാണ് കോടതി വിലയിരുത്തിയത്. കരേനോയുടെ രണ്ട് സഹോദരന്മാർ കോടതിയിൽ തങ്ങളുടെ വേദനയുടെ വ്യാപ്‌തി പ്രകടിപ്പിക്കാൻ അസാധ്യമാണെന്ന് വെളിപ്പെടുത്തി. കൊലപാതകം നടത്തിയത് പ്രതിയുടെ ലൈംഗിക സംതൃപ്‌തിക്ക് വേണ്ടിയാണെന്ന് ശിക്ഷാവിധിയിൽ കോടതി ചൂണ്ടിക്കാട്ടി . കരേനോയെ കൊന്നതിന് 24 വർഷത്തിൽ കുറയാത്ത ജീവപര്യന്തം തടവിനാണ് പ്രതിയെ കോടതി ശിക്ഷിച്ചിരിക്കുന്നത്. പൂച്ചയെ അനാവശ്യമായി ഉപദ്രവിച്ചതിന് നാല് മാസത്തെ തടവും ക്രിമിനൽ നാശനഷ്ട‌ത്തിന് രണ്ട് മാസത്തെ തടവിനും വിധിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu