ഒരു ബന്ദിക്ക് പകരം 100 ഫലസ്തീനി തടവുകാരെ മോചിപ്പിക്കും; ഹമാസ് ഇസ്രായേൽ  മധ്യസ്ഥ ചർച്ച പുരോഗമിക്കുന്നു

26/01/24

ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച് ഹമാസിനും ഇസ്രായേലിനും ഇടയിൽ മധ്യസ്ഥ ചർച്ച തുടരുന്നു. ഇസ്രായേൽ, ഈജിപ്ത്, യു.എസ് എന്നിവയുടെ രഹസ്യാന്വേഷണ വിഭാഗം തലവന്മാരും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ചർച്ചക്ക് നേതൃത്വം നൽകുന്നത്.
 
ഹമാസ് ബന്ദിയാക്കിയ എല്ലാവരെയും മോചിപ്പിക്കണ​മെന്നതാണ് ഇസ്രായേലിന്റെ പ്രധാന ആവശ്യം. യഹിയ സിൻവാർ അടക്കമുള്ള ഹമാസിന്റെ ആറ് പ്രമുഖ നേതാക്കളെ ഗസ്സയിൽനിന്ന് നാടുകടത്തണമെന്നും ഇസ്രായേൽ ആവശ്യപ്പെടുന്നു.
എന്നാൽ, ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഇസ്രായേൽ തടവറകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കണമെന്നും യുദ്ധം ശാശ്വതമായി നിർത്തണമെന്നുമാണ് ഹമാസ് മുന്നോട്ടുവെക്കുന്ന സുപ്രധാന നിബന്ധന. നേതാക്കളെ നാടുകടത്തണമെന്ന ഇസ്രായേലിന്റെ ആവശ്യം അംഗീകരിക്കാനേ കഴിയില്ലെന്നും ഹമാസ് വ്യക്തമാക്കുന്നു.
അതിനിടെ, ഒരു ഇസ്രായേലി ബന്ദിക്ക് പകരം 100 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാം എന്ന ഫോർമുല ചർച്ചയിൽ മു​ന്നോട്ടുവന്നിട്ടുണ്ട്. എന്നാൽ, ഇത് ഹമാസ് അംഗീകരിക്കാൻ സാധ്യതയില്ല. എല്ലാ ബന്ദികൾക്കും പകരം എല്ലാ തടവുകാരും എന്നതാണ് ഹമാസിന്റെ നയം.
ഒന്നോ രണ്ടോ മാസത്തേക്കുള്ള താൽക്കാലിക വെടിനിർത്തലിലാണ് ഇസ്രായേൽ ഇപ്പോഴും കടിച്ചുതൂങ്ങുന്നത്. തുടർന്ന് യുദ്ധം പുനരാരംഭിക്കുമെന്നും ഇവർ സൂചന നൽകുന്നു. ഇതും മധ്യസ്ഥ ചർച്ചക്ക് അന്തിമരൂപം കൈവരിക്കുന്നതിന് തടസ്സമാകുന്നുണ്ട്. നവംബർ അവസാന വാരം ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിന് ശേഷം ഇരുകക്ഷികളുമായുള്ള ബന്ദിമോചന- വെടിനിർത്തൽ ചർച്ച ധാരണയിലെത്തിയിരുന്നില്ല. നിലവിൽ ഒത്തുതീർപ്പിനുള്ള വഴി തെളിയുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബന്ദികളുടെ ബന്ധുക്കൾ ഇസ്രായേലിൽ നടത്തുന്ന പ്രക്ഷോഭങ്ങൾ, ഒത്തുതീർപ്പിന് വഴങ്ങാൻ നെതന്യാഹു സർക്കാറിന് മേൽ സമ്മർദം ചെലുത്തുണ്ട്. കൂടാതെ, ഗസ്സയിൽ ഇസ്രായേൽ സൈനികർ കൂട്ടത്തോടെ കൊല്ലപ്പെടുന്നതും വെടിനിർത്തൽ ചർച്ചക്ക് ആക്കം കൂട്ടുന്നുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu