'കണക്കില്ലാതെ കേരളീയം': ബജറ്റ് നിശ്ച‌യിച്ചത് 27.12 കോടി രൂപ; ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയെന്ന് സർക്കാർ

18/12/23

രണ്ടാഴ്‌ചയ്ക്കുള്ളിൽ വരവുചെലവു കണക്കുകൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ച് കേരളപ്പിറവിക്കു തലസ്ഥാനത്തു സംഘടിപ്പിച്ച 'കേരളീയം' മേളയുടെ കണക്ക് ഒരു മാസമായിട്ടും സർക്കാർ ലഭ്യമാക്കുന്നില്ല. വിവിധ വകുപ്പുകളോടു വിവരാവകാശ നിയമപ്രകാരം കണക്ക് ആവശ്യപ്പെട്ടപ്പോൾ പബ്ലിക് റിലേഷൻസ് വകുപ്പും (പിആർഡി) പൊതുഭരണ വകുപ്പും മാത്രമാണ് വ്യക്ത‌മായ മറുപടി നൽകിയത്. മറ്റു പല വകുപ്പുകളും വിവരം ലഭ്യമല്ലെന്നറിയിച്ച് ഒഴിഞ്ഞു.
സർക്കാരിനു സാമ്പത്തിക ബാധ്യത കുറവാണെന്നും സ്പോൺസർഷിപ്പിലൂടെയാണു പല പരിപാടികളും സംഘടിപ്പിച്ചതെന്നും മന്ത്രിമാർ അവകാശപ്പെട്ടെങ്കിലും സ്പോൺസർഷിപ്പിൻ്റെ കണക്കു ചോദിച്ചപ്പോൾ 'ഇല്ല' എന്നാണുത്തരം.

നവംബർ 1 മുതൽ 7 വരെ നടന്ന മേളയ്ക്കായുള്ള പിരിവിനെക്കുറിച്ചു പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. രണ്ടാഴ്‌ചയ്ക്കുള്ളിൽ കണക്കുകൾ അറിയിക്കുമെന്നാണു സംഘാടകസമിതി ചെയർമാനായ മന്ത്രി വി. ശിവൻകുട്ടി നവംബർ 6 നു വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. 'കേരളീയം' കഴിഞ്ഞ് അതിന്റെ നേട്ടങ്ങൾ വിവരിക്കാൻ മുഖ്യമന്ത്രി വിളിച്ച വാർത്താസമ്മേളനത്തിലും കണക്കു വെളിപ്പെടുത്തിയില്ല. 27.12 കോടി രൂപയാണു ബജറ്റ് നിശ്ചയിച്ചതെന്നും ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയെന്നുമാണു സർക്കാർ പരസ്യമായി പറയുന്ന കണക്ക്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു മന്ത്രിമാരുടെ നേതൃത്വത്തിൽ 25 സെമിനാറുകളാണു സംഘടിപ്പിച്ചത്. ഇതിന്റെ ചെലവും സ്പോൺസർഷിപ്പിലൂടെയായിരുന്നു.
പ്രദർശനങ്ങൾ, ഇൻസ്‌റ്റലേഷനുകൾ എന്നിവയ്ക്കും അനുബന്ധ പരിപാടികൾക്കുമായി 4.83 കോടി രൂപ ചെലവിട്ടെന്നു പബ്ലിക് റിലേഷൻസ് വകുപ്പു വ്യക്‌തമാക്കി. മീഡിയ പബ്ലിസിറ്റി കമ്മിറ്റിയുടെ നിർദേശപ്രകാരം സംഘടിപ്പിച്ച പരിപാടികളുടെ ബില്ലുകൾ ലഭിക്കുന്നതേയുള്ളുവെന്നും കിട്ടുന്ന മുറയ്ക്ക് കണക്കുകൾ നൽകാമെന്നും അവർ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞു.
അതിഥികൾ, കലാപ്രവർത്തകർ, ട്രേഡ് ഫെയറിന് എത്തിയവർ, പ്രമുഖ ഷെഫുകൾ എന്നിവരുടെ താമസ സൗകര്യത്തിനായി 65.14 ലക്ഷം രൂപ ചെലവായെന്നു പൊതുഭരണ വകുപ്പ് അറിയിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu