കണ്ടല തട്ടിപ്പ്: ഭാസുരാംഗന്‍റെ മകനും കസ്റ്റഡിയിൽ നിർണായക വിവരങ്ങളും രേഖകളും ലഭിച്ചെന്ന് ഇഡി വ്യക്തമാക്കി…

11/11/23

കണ്ടല സഹകരണ സംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിപിഐ നേതാവ് എൻ. ഭാസുരാംഗന്‍റെ മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കസ്റ്റഡിയിലെടുത്തു.
ഭാസുരാംഗന്‍റെ വീടുകളിലും സഹകരണ സംഘത്തിന്‍റെ ഓഫിസിലും നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങളും രേഖകളും ലഭിച്ചെന്ന് ഇഡി വ്യക്തമാക്കി. അതിനിടെ ബുധനാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്ത ഭാസുരാംഗനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രണ്ട് മൊബൈൽ ഫോണുകളും ഇഡി പിടിച്ചെടുത്തു.
24 മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ മാറനല്ലൂർ ക്ഷീരവികസന സംഘത്തിൽ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അഖിൽജിത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത അഖിൽജിത്തിനെ സംഘത്തിന്‍റെ ടൗൺ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുത്തു. കണ്ടല സഹകരണ സംഘത്തിന്‍റെ മാറനല്ലൂർ ടൗൺ ബ്രാഞ്ചിൽ അഖിൽജിത്തിന്‍റെ സാന്നിധ്യത്തിൽ ഇന്നലെ വൈകിയും പരിശോധന തുടരുകയാണ്. ലോക്കറുകൾ തുറന്നു പരിശോധിച്ചു. ഇതിനായി കൂടുതൽ ഇഡി ഉദ്യോഗസ്ഥർ ടൗൺ ബ്രാഞ്ചിലെത്തി.
കണ്ടല സഹകരണ സംഘത്തിൽ വർഷങ്ങളായി തുടരുന്ന ക്രമക്കേടുകളുടെ ഫലമായി 101 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കരുതുന്നു. ഈ കാലയളവിൽ സംഘത്തിന്‍റെ ഭരണസമിതി അധ്യക്ഷനായിരുന്ന ഭാസുരാംഗന്‍റെ ആസ്തി വർധിച്ചതാണ് ഇഡിയെ ഇവിടേക്ക് എത്തിച്ചത്. 2005 മുതൽ 2021 ഡിസംബർ വരെ നിക്ഷേപമായി ലഭിച്ച തുകയിൽ നിന്ന് 80.27 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ. മാത്രമല്ല സംഘത്തിന് കീഴിലുള്ള സഹകരണ ആശുപത്രിയുടെ സ്ഥാവരജംഗമ വസ്തുക്കളിൽ വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണെന്നും കണ്ടെത്തി. നിക്ഷേപത്തിൽ നിന്ന് ചിട്ടികളിലേക്ക് പത്തുകോടി വകമാറ്റി. 2005-06 വർഷത്തിൽ അധികപലിശ നിരക്കിലും സഹകരണ ആശുപത്രിയിലേക്കും ചെലവിനായി 3.9 കോടി വകമാറ്റിയിട്ടുണ്ട്..
സഹകരണ സംഘം തട്ടിപ്പുകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്ത കണ്ടല സഹകരണസംഘം മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗനെ മിൽമയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്നു നീക്കി. സിപിഐ പ്രാഥമികാംഗത്വത്തിൽ നിന്നും ഇയാളെ പുറത്താക്കി.
മിൽമ തിരുവനന്തപുരം മേഖലാ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്ന് ഭാസുരാംഗനെ നീക്കം ചെയ്തകാര്യം ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയാണ് അറിയിച്ചത്. മിൽമ അനുവദിച്ചിരുന്ന വാഹനവും ഇയാളിൽ നിന്ന് തിരിച്ചെടുത്തു. മിൽമ അഡ്മിനിസ്ട്രേറ്റീവ് സമിതി കൺവീനർ പദവിയിൽ നിന്നും ഉടൻ നീക്കം ചെയ്യുമെന്നാണു വിവരം.
സഹകരണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാസുരാംഗനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും സിപിഐ നടപടിയെടുക്കാതിരുന്നത് കടുത്ത വിമർശനത്തിന് കാരണമായിരുന്നു. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ 2021ൽ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടിൽ ഭാസുരാംഗനെതിരെ നിരവധി ക്രമക്കേടുകൾ തെളിവുസഹിതം അക്കമിട്ട് നിരത്തിയിരുന്നു. എന്നിട്ടും സിപിഐ ഇയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഒടുവിൽ ഭാസുരാംഗൻ ഇഡി കസ്റ്റഡിയിലായതോടെ മുഖം രക്ഷിക്കാൻ ഇന്നലെ ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ടുമുമ്പ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നാലെ മിൽമയിലെ പദവിയും തെറിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu