പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. പഹൽഗാം ആക്രമണത്തിന് പിന്നാലെ കശ്മീർ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ കൂടുതൽ സജീവമായിട്ടുണ്ട്. ഇവർക്ക് കൂടുതൽ ഓപ്പറേഷനുകൾ നടത്താൻ നിർദേശം നൽകിക്കൊണ്ടുള്ള ഭീകരസംഘടനകളുടെ സന്ദേശങ്ങൾ പിടിച്ചെടുത്തതായി രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു.
-------------------aud--------------------------------
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരരെ സഹായിക്കുന്നവരുടെ വീടുകൾ സൈന്യവും ജമ്മുകശ്മീർ പൊലീസും തകർത്തിരുന്നു. ഇതിന് തിരിച്ചടി എന്ന നിലയിൽ കൂടുതൽ ആൾനാശമുണ്ടാകുന്ന തരത്തിൽ കടുത്ത ആക്രമണങ്ങൾ നടത്താനാണ് സ്ലീപ്പർ സെല്ലുകൾക്ക് നിർദേശം ലഭിച്ചിട്ടുള്ളതെന്നും ഇന്റലിജൻസ് ഏജൻസികൾ സൂചിപ്പിക്കുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാന സർക്കാർ അടച്ചു. ജമ്മു കശ്മീരിലെ 87 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 48 എണ്ണമാണ് അടച്ചിട്ടുള്ളത്. പ്രദേശത്തെ റിസോർട്ടുകൾ അടച്ചുപൂട്ടി. ദൂത്പത്രി, വെരിനാഗ് പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും വിനോദസഞ്ചാരികൾക്ക് പ്രവേശനം വിലക്കി. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
© Copyright 2024. All Rights Reserved