ലോകമെങ്ങുമുള്ള കായിക പ്രേമികൾക്ക് പ്രചോദനമായ പാരാലിംബിക് താരം ഓക്‌സർ പിസ്റ്റോറിയസിന് പരോൾ. ദക്ഷിണാഫ്രിക്കയിലെ കറക്ഷൻസ് ഡിപ്പാർട്ട്മെന്റാണ് പിസ്റ്റോറിയസ് ഇപ്പോൾ വീട്ടിലാണെന്നുള്ള കാര്യം വ്യക്തമാക്കിയത്. കർശന നിർദേശങ്ങളോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കറക്ഷൻസ് ഡിപ്പാർട്ട്മെൻ്റ് തയ്യാറായിട്ടില്ല.
-------------------aud--------------------------------
2013 ലെ വാലൻ്റൈൻസ് ദിനത്തിലാണ് കാമുകി റീവ സ്റ്റീൻകാമ്പിനെ പിസ്റ്റോറിയസ് കൊലപ്പെടുത്തിയത്. നീണ്ട വിചാരണക്ക് ശേഷം 2016ലാണ് 13 വർഷവും അഞ്ച് മാസവും പിസ്റ്റോറിയസിന് കോടതി ശിക്ഷ വിധിച്ചത്. ഒമ്പത് വർഷം ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് ഇപ്പോൾ പരോൾ അനുവദിച്ചിരിക്കുന്നത്. നവംബറിൽ പരോളിന് അനുമതി ലഭിച്ചെങ്കിലും ജനുവരിയിലാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞത്. പിസ്റ്റോറിയസിൻ്റെ വിചാരണ നടപടികൾ എല്ലാം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. കൊലപാതകത്തിൽ പിസ്റ്റോറിയസിന് കുറ്റബോധം തെല്ലും ഇല്ലെന്നും പരോൾ അനുവദിക്കരുതെന്നും റീവയുടെ മാതാപിതാക്കൾ കോടതിയോട് അഭ്യർഥിച്ചിരുന്നു.
പിസ്റ്റോറിയസ് തൻ്റെ കാമുകിയും, മോഡലും നിയമ വിദ്യാർഥിനിയുമായ റീവ സ്റ്റീൻകാമ്പിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. റീവയ്ക്ക് നേരെ പിസ്റ്റോറിയസ് നാലുതവണയാണ് വെടിയുതിർത്തത്. ദേഷ്യവും അസൂയയുമാണ് കൊലയിലേക്ക് നയിച്ചതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രോസിക്യൂട്ടർമാരുടെ വാദത്തെ പിസ്റ്റോറിയസ് എതിർത്തു. റീവയുമായി താൻ അഗാധമായ പ്രണയത്തിലായിരുന്നുവെന്നും വീട്ടിൽ ഒരു അക്രമി ഒളിച്ചിരിക്കുകയാണെന്ന് കരുതിയാണ് ടോയ്‌ലറ്റ് വാതിലിലൂടെ വെടിയുതിർത്തതെന്നും പിസ്റ്റോറിയസ് കോടതിയിൽ പറഞ്ഞു. അയാളിൽ നിന്നും റീവയെ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു തൻ്റെ ഉദ്ദേശ്യമെന്നും പിസ്‌റ്റോറിയസ് വാദിച്ചു.
റീവയെ കൊല്ലാൻ പിസ്‌റ്റോറിയസ് ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്‌ജി കുറ്റകരമായ നരഹത്യ എന്ന കുറ്റത്തിന് പിസ്‌റ്റോറിയസ് കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കുറ്റവാളികൾക്ക് അവരുടെ ശിക്ഷയുടെ പകുതി കാലാവധി കഴിഞ്ഞാൽ പരോൾ പരിഗണനയ്ക്ക് അർഹതയുണ്ട്. കുറ്റകൃത്യത്തിന്റെ ഗൗരവം, പെരുമാറ്റം, വിദ്യാഭ്യാസം എന്നവയെല്ലാം പരിഗണിച്ചാണ് പരോൾ അനുവദിക്കുക.
© Copyright 2023. All Rights Reserved