കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന്, ഉഷ്ണമെഖലാ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന മൂന്ന് രോഗങ്ങൾ ഈ നൂറ്റാണ്ടിൽ തന്നെ ബ്രിട്ടനിലെത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ

12/12/23

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന്, ഉഷ്ണമെഖലാ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന മൂന്ന് രോഗങ്ങൾ ഈ നൂറ്റാണ്ടിൽ തന്നെ ബ്രിട്ടനിലെത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സിക്ക, ചിക്കൻഗുനിയ, ഡെങ്കു എന്നിവ പരത്തുന്ന ഏഷ്യൻ ടൈഗർ വിഭാഗത്തിൽ പെടുന്ന കൊതുകുകൾ 2040 കളിൽ ഇംഗ്ലണ്ടിൽ വ്യാപകമാകുമെന്നും മുന്നറിയിപ്പ്.


ഇവ പരത്തുന്ന വൈറസുകൾ, തലവേദന, പേശീ വേദന, തിണർപ്പുകൾ തുടങ്ങിയ നിസ്സാര രോഗങ്ങൾക്ക് കാരണമാകും.
എന്നിരുന്നാലും, ഗർഭസ്ഥ ശിശുക്കളിൽ അവ മരണകാരണമോ അതീവ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് കാരണമോ ആയേക്കാം. മനുഷ്യ രക്തം കുടിച്ച് ജീവിക്കുന്ന ഈ കൊതുകുകൾ ഇതിനോടകം തന്നെ ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവ ഉൾപ്പടെ പല യൂറോപ്യൻ രാജ്യങ്ങളിലും വ്യാപകമായിട്ടുണ്ട്. ചെറു ചൂടുള്ള കാലാവസ്ഥ അവയ്ക്ക് മനുഷ്യർക്കൊപ്പമോ ചരക്കുകൾക്ക് ഒപ്പമോ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കുന്നു.
ഈ കൊതുകുകൾ 2040 കളിൽ ഇംഗ്ലണ്ടിൽ പരക്കെ വ്യാപിക്കുമെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകുന്നു. 2060 ആകുമ്പോഴേക്കും ലണ്ടനിൽ ഡെങ്കു വ്യാപകമാകും. വർഷങ്ങൾക്ക് മുൻപ് താൻ പഠിക്കുന്ന കാലത്ത് ഉഷ്ണമേഖലാ രോഗങ്ങൾ എന്ന് പ്രതിപാദിച്ചിരുന്ന രോഗങ്ങൾ ഇപ്പോൾ ദേശീയ ആഭ്യന്തര രോഗങ്ങൾ ആയി മാറിയിരിക്കുകയാണെന്ന് യു കെ എച്ച് എസ് എ ചീഫ് എക്സിക്യുട്ടീവ് പ്രൊഫസർ ഡെയിം ജെന്നി ഹാരീസ് പറയുന്നു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ ഏജൻസി പറയുന്നത് ഈ മൂന്ന് വൈറസുകൾ ഇപ്പോൾ തന്നെ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ വ്യാപകമാണെന്നാണ്. അതേസമയം, കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഡെങ്കു, സിക്ക, ചിക്കൻഗുനിയ എന്നിവ അമേരിക്കയിലും വ്യാപകമാകുന്നുണ്ട്. അതുപോലെ ചില യൂറോപ്യൻ രാജ്യങ്ങളിലും ചെറുതായെങ്കിലും ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ യു കെയിൽ കൊതുകുകളിൽ നിന്നും മനുഷ്യരിലേക്ക് രോഗകാരികൾ പകരുന്നില്ലെങ്കിലും, പ്രാദേശിക ജനുസുകളിൽ പെടാത്ത കൊതുകുകൾ വഴി പ്രാദേശിക തലത്തിൽ ഭാവിയിൽ രോഗവ്യാപനം നടന്നേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. ചരിത്രത്തിൽ ഉടനീളം സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുള്ള ഒരു രോഗമാണ് ഡെങ്കു. 1635 - വെസ്റ്റ് ഇൻഡീസിലാണ് ആദ്യ കേസ് രേക്ഖപ്പെടുത്തുന്നത്. യൂറോപ്പിലെ ആദ്യ ഡെങ്കു കേസ് രേഖപ്പെടുത്തിയത് 2010-ൽ ആണ്.
യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്, പ്രാദേശികമായി ഡെങ്കു വ്യാപിച്ച 71 കേസുകൾ 2022-ൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്. അതിൽ, 65 എണ്ണം ഫ്രാൻസിലും ആറെണ്ണം സ്പെയിനിലുമായിരുന്നു. തൊട്ടു മുൻപത്തെ ഒരു ദശകത്തിൽ രേഖപ്പെടുത്തിയ എണ്ണമാണ് ഈ ഒരു വർഷം രേഖപ്പെടുത്തിയത്. എല്ലാ കേസുകളും പരിശോധിക്കപ്പെടുന്നില്ല എന്നതിനാൽ, യഥാർത്ഥ കേസുകളുടെ എണ്ണം ഇതിലും വളരെയധികം വരും.
അടുത്തിടെയായി ആഗോള തലത്തിൽ തന്നെ കൊതുകുകൾ പരത്തുന്ന രോഗം വലിയ തോതിൽ തന്നെ വ്യാപിക്കുന്നുണ്ട്. പഠനങ്ങൾ തെളിയിക്കുന്നത് 18.5 ഡൈഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള അന്തരീക്ഷ താപനിലയിലാണ് ഇവ എളുപ്പം വ്യാപിക്കുന്നത് എന്നാണ്. അതുപോലെ വർഷം 6,000 മില്ലിമീറ്ററിനും 18,000 മില്ലി മീറ്ററിനും ഇടയിൽ മഴയുള്ള കാലാവസ്ഥയും ഇവയ്ക്ക് അനുകൂലമാണ്. ഇത് യു കെയുടെ അപകട സാധ്യത കുറച്ചിട്ടുണ്ട്. യു കെയിലെ ശരാശരി താപനില 9.4 ഡിഗ്രി സെൽഷ്യസ് ആണ് അതുപോലെ പ്രതിവർഷം ലഭിക്കുന്ന മഴ 800 മില്ലിമീറ്ററിനും 1,400 മില്ലിമീറ്ററിനും ഇടയിലുമാണെന്ന് യു കെ എച്ച് എസ് എ പറയുന്നു.
നിലവിൽ യു കെ യിൽ കണ്ടെത്തിയ കേസുകൾ എല്ലാം തന്നെ വിദേശ യാത്രകളുമായി ബന്ധപ്പെട്ടതാണ്. ഡെങ്കു ബാധിച്ച ചില രോഗികൾ ലക്ഷണം പ്രദർശിപ്പിക്കുകയേയില്ല. മറ്റു ചിലരിൽ, അണുബാധയുള്ള കൊതുക് കടിച്ചതിനു ശേഷം നാല് മുതൽ പത്ത് ദിവസങ്ങൾക്കകമാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക. പനി, കടുത്ത തലവേദന, കണ്ണൂകൾക്ക് വേദന പേശീ വേദന, സന്ധി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu