മധുരയിലെ പ്രശസ്തമായ അവണിയാപുരം ജല്ലിക്കെട്ട് ആരംഭിച്ചു. ജല്ലിക്കെട്ടിൽ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്ന കാളയുടെ ഉടമയ്ക്ക് സമ്മാനമായി ട്രാക്റ്ററും, കാളയെ കീഴ്‌പ്പെടുത്തുന്നയാൾക്ക് കാറും ഒന്നാം സമ്മാനമായി ലഭിക്കും.
-------------------aud----------------------------
ആയിരത്തിലധികം കാളകളും 900 യുവാക്കളുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ജല്ലിക്കെട്ടിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നാളെയും മറ്റന്നാളുമായി മധുരയിലെ പാലമേട്ടിലും അലങ്കനല്ലൂരിലും ജല്ലിക്കെട്ട് നടക്കും. പുതുക്കോട്ട ജില്ലയിലെ തങ്കക്കുറിച്ചിയിലാണ് ഈ വർഷത്തെ ജല്ലിക്കെട്ടിന് തുടക്കമായതെങ്കിലും അവണിയാപുരത്തെ ജല്ലിക്കെട്ടാണ് ഏറെ പ്രശസ്തം. കൊമ്പിൽ നാണയക്കിഴി കെട്ടി, ഓടിവരുന്ന കാളയെ അതിന്റെ മുതുകിൽ തൂങ്ങി കീഴടക്കി ആ കിഴിക്കെട്ട് സ്വന്തമാക്കുന്ന വീര്യമാണ് ജല്ലിക്കെട്ടിന്റെ ആകർഷണം. തങ്ങളുടെ ധീരതയും, ശക്തിയും പ്രദർശിപ്പിക്കുന്ന ഈ പോരിൽ അപകടങ്ങൾ ഏറെയാണ്. പങ്കെടുക്കുന്നവർക്ക് മാത്രമല്ല, കാണികൾക്കും പരിക്കേൽക്കാറുണ്ട്.
© Copyright 2024. All Rights Reserved