കാവ്യാനുഭൂതിയുടെ ഉറവവറ്റാത്ത പ്രവാഹം; മഹാകവി കുമാരനാശാന്റെ ഓർമകൾക്ക് നൂറുവർഷം

16/01/24

മലയാളകവിതയുടെ കാല്പനികവസന്തത്തിന് തുടക്കംകുറിച്ച മഹാകവി കുമാരനാശാന്റെ ഓർമകൾക്ക് ഇന്നേക്ക് നൂറുവർഷം. മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ എക്കാലവും നിലകൊണ്ടിരുന്നു. നളിനിയും ലീലയും ചിന്താവിഷ്ടയായ സീതയും വീണുപൂവുമെല്ലാം മലയാളിക്ക് സമ്മാനിച്ച കുമാരനാശാൻ ഖണ്ഡകാവ്യങ്ങൾ മാത്രം എഴുതിയാണ് മഹാകവിപ്പട്ടം സ്വന്തമാക്കിയത്.

1873 ഏപ്രിൽ 12 നു മഹാകവി കുമാരനാശാൻ കായിക്കരയിൽ പിറന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ ആശാന്റെ വിദ്യഭ്യാസ ജീവിതം ആരംഭിക്കുന്നതും ഈ മണ്ണിലാണ്. തായാട്ട് ശങ്കരന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ കുമാരനാശാൻ നവോഥാനത്തിന്റെ കവിയാണ്. സ്തോത്രകൃതികളിലായിരുന്നു തുടക്കം. വീണപൂവിനുശേഷം ലൗകികവും ആത്മീയവുമായ വ്യക്തിനിരീക്ഷണവും ഉണ്ടായി. പിന്നാലെ ജീവിതത്തിലേക്ക് മനുഷ്യർ പതിയുകയാണ്. സ്വന്തം ദേശത്തിൽ നിന്നുണ്ടായ ബോധം,ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം. ആശാൻ കവിതകളുടെ മൂന്നാം ഘട്ടം സാമൂഹിക പ്രശനങ്ങളിലേക്ക് വളർന്നു.
ദുരവസ്ഥയും,ചണ്ഡാലഭിക്ഷുകിയും….അങ്ങനെ ജാതിഭേദവും ദുരാചാരവും തുറന്നെഴുതിയ മഹാകവിക്ക് ജന്മനാട് പകരം നൽകി  സ്നേഹപൂർവ്വം സ്മാരകം.  ഇരുപതാം വയസ്സിൽ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി കുമാരനാശാൻ. വീണുകിടന്ന പൂവിനെനോക്കി ആശാൻ രചിച്ച വീണപൂവ് ആ കാവ്യജീവിതസങ്കൽപ്പങ്ങളെയെല്ലാം ഒരൊറ്റ ഖണ്ഡകാവ്യത്തിലൂടെ ആവിഷ്‌കരിച്ചു. അവസാനനാളുകളിൽ എഴുതിയ കരുണ ബുദ്ധമതസന്ദേശത്തിന്റെ കാലിക പ്രാധാന്യം ഉൾക്കൊള്ളുന്നു. ഇരുപതാം നൂറ്റാണ്ടിലെ കവിതാശാഖയെ കുമാരനാശാനോളം സ്വാധീനിച്ച മറ്റൊരു കവിയില്ല.
1924 ജനുവരി 26ന് തന്റെ അമ്പത്തൊന്നാം വയസിൽ പല്ലനയാറ്റിൽ ബോട്ട് മുങ്ങിയാണ് കുമാരനാശാൻ ജീവിതത്തിൽ നിന്ന് വിടവാങ്ങുന്നത്. ഒരുനൂറ്റാണ്ടിനിപ്പുറവും ആശാൻ ഇതിഹാസമാനമുള്ള കവിയായി നിലനിൽക്കുന്നു എന്നതുതന്നെ കാലാതിവർത്തിയായ ആ കവിതകളുടെ മഹത്വം വിളിച്ചുപറയുന്നു.
അതേസമയം  ശ്രി.കുമാരനാശാന്റെ ജീവിതവും   കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേർന്ന  കെ പി കുമാരൻ സംവിധാനം ചെയ്ത  ഗ്രാമ വൃക്ഷത്തിലെ കുയിൽ എന്ന ചിത്രം ഇന്ന്  തിയേറ്ററുകളിൽ റിലീസ് ആയി . ഫാർ സൈറ്റ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം  നിർമ്മിച്ചിരിക്കുന്നത്. ആശാന്റെ   പഴയകാല കവിതയും പ്രണയവും   എല്ലാം ഗദ്യമായും പദ്യമായും ആസ്വദിച്ച പ്രേക്ഷകർക്ക് ഒരു നവ്യ അനുഭൂതി നൽകുന്ന ചിത്രമായിരിക്കും ഇത്. പല്ലനയാറ്റിലെ ബോട്ടപകടത്തിൽ മുങ്ങിപ്പോയ ആ മഹാന്റെ ജീവിതം ഏവർക്കും ഒരു തുറന്ന പുസ്തകമാണ്.
 സംഗീതജ്ഞൻ  ശ്രീവത്സൻ ജെ മേനോൻ ആണ് മഹാകവി കുമാരനാശാന്റെ വേഷം അവിസ്മരണീയമാക്കിയത്. ശ്രീനാരായണഗുരുവും മഹാകവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ആശാൻ കൃതികളുടെ കാവ്യാലാപനവുമെല്ലാം എല്ലാം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.  കെ പി കുമാരന്റെ സഹധർമ്മിണിയായഎം ശാന്തമ്മപിള്ള യാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu