കാൽപ്ഹാം കെമിക്കൽ അക്രമണ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച വ്യക്തി അറസ്റ്റിലായി

06/02/24

സൗത്ത് ലണ്ടനിൽ അമ്മയ്ക്കും രണ്ട് പെൺകുട്ടികൾക്കും നേരെ കഴിഞ്ഞ ബുധനാഴ്ച നടന്ന ആസിഡ് ആക്രമണ കേസിലെ പ്രതി അബ്ദുൾ ഷുക്കൂർ എസേദിക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടങ്ങുകയാണ് . പ്രതിയെ കണ്ടെത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം, മെട്രോപൊളിറ്റൻ  പോലീസ് കഴിഞ്ഞ ദിവസം പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രതിയെ പിടികൂടാൻ കഴിയുന്ന തരത്തിൽ വ്യക്തമായ സൂചനകൾ നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . ഇപ്പോൾ   തെരച്ചിലിനിടെ ഇയാളെ സഹായിച്ചെന്ന് സംശയിക്കുന്ന വ്യക്തി പിടിയിലായി.

സൗത്ത് ലണ്ടനിൽ  കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സമീപവാസികളെയും പൊലീസിനെയും ഞെട്ടിച്ച് മൂന്നും എട്ടും വയസ്സുള്ള പെൺകുട്ടികൾക്കും31 വയസ്സുള്ള അമ്മയ്ക്കും 35 കാരനായ  അബ്ദുൾ ഷുക്കൂർ എസേദി  രാസവസ്തുക്കൾകൊണ്ട് ആക്രമണം നടത്തിയത്.
ആക്രമണത്തിന് ഇരയായ  31-കാരിയായ അമ്മയുടെ വലത് കണ്ണിലെ കാഴ്ച ശക്തി നഷ്ടമാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത് .   ഇവരുടെ മൂന്നും, എട്ടും വയസ്സുള്ള പെൺമക്കൾക്കും പൊള്ളലേറ്റിരുന്നെങ്കിലും ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതിയെ സഹായിച്ചെന്ന് സംശയിക്കുന്ന 22-കാരനെ  മെട്രോപൊളിറ്റൻ  പോലീസ്  അറസ്റ്റ് ചെയ്തിരുന്നു . എന്നാൽ പിന്നീട്‌ ഇയാളെ  ജാമ്യത്തിൽ വിട്ടയച്ചു . സൗത്ത് ലണ്ടനിലെ കാൽപ്ഹാമിൽ നടന്ന ഭീതിജനകമായ അക്രമണ കേസിലെ പ്രതിയെ പിടികൂടാൻ തീവ്രവാദ വിരുദ്ധ പോലീസും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തെരച്ചിലിന് ആവശ്യമായ സഹായം നൽകുന്നുണ്ട്.  പ്രതിയുടെ യാത്രകൾ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിൽ ദൃശ്യമാവുകയും  ആക്രമണത്തിന് ശേഷം പ്രതി സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതടക്കം ഉള്ള ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നിരുന്നാലും   ഇനിയും പ്രതിയെ പിടികൂടാൻ പൊലീസിന്  കഴിഞ്ഞട്ടില്ല .
പ്രതിയെ ആരെങ്കിലും ഒളിപ്പിക്കുകയോ, അല്ലെങ്കിൽ സ്വയം അപകടത്തിൽ പെടുത്തുകയോ ചെയ്തിരിക്കാമെന്നാണ് ഡിറ്റക്ടീവ്‌സ് വിശ്വസിക്കുന്നത്.  എസേദിയെ കാണുന്നവർ ഇയാളെ സമീപിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഇതിനകം തന്നെ നിരവധി കോളുകൾ പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് മെട്രോപൊളിറ്റൻ പോലീസ് കമ്മാൻഡർ ജോൺ സാവെൽ പറഞ്ഞു. നിങ്ങളുടെ സഹായം സുപ്രധാനമാണ്. അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നൽകിയാൽ 20,000 പൗണ്ട് വരെയുള്ള പാരിതോഷികം ലഭ്യമാണ്. മറിച്ച് പ്രതിയെ സഹായിക്കുന്നവർക്ക് അറസ്റ്റ് നേരിടേണ്ടി വരും എന്നും  അദ്ദേഹം  മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു .

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu