സൗത്ത് ലണ്ടനിൽ അമ്മയ്ക്കും രണ്ട് പെൺകുട്ടികൾക്കും നേരെ കഴിഞ്ഞ ബുധനാഴ്ച നടന്ന ആസിഡ് ആക്രമണ കേസിലെ പ്രതി അബ്ദുൾ ഷുക്കൂർ എസേദിക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടങ്ങുകയാണ് . പ്രതിയെ കണ്ടെത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം, മെട്രോപൊളിറ്റൻ പോലീസ് കഴിഞ്ഞ ദിവസം പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രതിയെ പിടികൂടാൻ കഴിയുന്ന തരത്തിൽ വ്യക്തമായ സൂചനകൾ നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . ഇപ്പോൾ തെരച്ചിലിനിടെ ഇയാളെ സഹായിച്ചെന്ന് സംശയിക്കുന്ന വ്യക്തി പിടിയിലായി.
സൗത്ത് ലണ്ടനിൽ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സമീപവാസികളെയും പൊലീസിനെയും ഞെട്ടിച്ച് മൂന്നും എട്ടും വയസ്സുള്ള പെൺകുട്ടികൾക്കും31 വയസ്സുള്ള അമ്മയ്ക്കും 35 കാരനായ അബ്ദുൾ ഷുക്കൂർ എസേദി രാസവസ്തുക്കൾകൊണ്ട് ആക്രമണം നടത്തിയത്.
ആക്രമണത്തിന് ഇരയായ 31-കാരിയായ അമ്മയുടെ വലത് കണ്ണിലെ കാഴ്ച ശക്തി നഷ്ടമാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത് . ഇവരുടെ മൂന്നും, എട്ടും വയസ്സുള്ള പെൺമക്കൾക്കും പൊള്ളലേറ്റിരുന്നെങ്കിലും ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതിയെ സഹായിച്ചെന്ന് സംശയിക്കുന്ന 22-കാരനെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . എന്നാൽ പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു . സൗത്ത് ലണ്ടനിലെ കാൽപ്ഹാമിൽ നടന്ന ഭീതിജനകമായ അക്രമണ കേസിലെ പ്രതിയെ പിടികൂടാൻ തീവ്രവാദ വിരുദ്ധ പോലീസും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തെരച്ചിലിന് ആവശ്യമായ സഹായം നൽകുന്നുണ്ട്. പ്രതിയുടെ യാത്രകൾ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിൽ ദൃശ്യമാവുകയും ആക്രമണത്തിന് ശേഷം പ്രതി സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതടക്കം ഉള്ള ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഇനിയും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞട്ടില്ല .
പ്രതിയെ ആരെങ്കിലും ഒളിപ്പിക്കുകയോ, അല്ലെങ്കിൽ സ്വയം അപകടത്തിൽ പെടുത്തുകയോ ചെയ്തിരിക്കാമെന്നാണ് ഡിറ്റക്ടീവ്‌സ് വിശ്വസിക്കുന്നത്. എസേദിയെ കാണുന്നവർ ഇയാളെ സമീപിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനകം തന്നെ നിരവധി കോളുകൾ പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് മെട്രോപൊളിറ്റൻ പോലീസ് കമ്മാൻഡർ ജോൺ സാവെൽ പറഞ്ഞു. നിങ്ങളുടെ സഹായം സുപ്രധാനമാണ്. അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നൽകിയാൽ 20,000 പൗണ്ട് വരെയുള്ള പാരിതോഷികം ലഭ്യമാണ്. മറിച്ച് പ്രതിയെ സഹായിക്കുന്നവർക്ക് അറസ്റ്റ് നേരിടേണ്ടി വരും എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു .
© Copyright 2023. All Rights Reserved