കെയർ ക്വാളിറ്റി കമ്മീഷൻ നടത്തിയ പരിശോധനയിൽ നിലവാരം പുലർത്തുന്നില്ലെന്ന് കണ്ട വോൾവർഹാംടണിലെ സാന്റോസ് കെയർ എന്ന സോഷ്യൽ ങ്കെയർ ഏജൻസിയുടെ ലൈസൻസ് റദ്ദ് ചെയ്തു. വീടുകളിലും കെയർ ഹോമുകളിലും ആളുകളെ ശുശ്രൂഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി വിദേശങ്ങളിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്തിരുനൻ സ്ഥാപനമാണിത്. ഇത്തരത്തിലുള്ള റിക്രൂട്ട്മെന്റ് നടത്തുന്നതിൽ നിന്നും സ്ഥാപനത്തെ വിലക്കിയതായി ഹോം ഓഫീസ് അറിയിച്ചു.
കുറച്ച് ആളുകളുടെ പരിചരണത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യാൻ സാന്റോസിന്റെ സേവനം ഉപയോഗിച്ച സ്റ്റഫോർഡ്ഷ്യർ കൗണ്ടി, ഇനിമുതൽ ഈ ഏജൻസിയുമായി ബന്ധമൊന്നും ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. ഹെലെൻ സ്മിത്ത് എന്ന വനിത പറഞ്ഞത് അവരുടെ അമ്മയെ പരിപാലിക്കാൻ ഈ ഏജൻസിയിൽ നിന്നുള്ള ജീവനക്കാരെ ഉപയോഗിച്ചപ്പോൾ, അടിസ്ഥാൻ ഉപകരണങ്ങൾ പോലും പ്രവർത്തിപ്പിക്കേണ്ടതെ എങ്ങനെയെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ യൂട്യുബ് വീഡിയോകൾ ഉപയോഗിക്കേണ്ടി വന്നു എന്നാണ്.
അതിൽ ഒരാൾ പുതിയതായി യു കെയിൽ എത്തിയ വ്യക്തിയായിരുന്നു. മതിയായ പരിശീലനം പോലും ലഭിച്ചിരുന്നില്ല എന്നും ഹെലെൻ പറയുന്നു. ആശങ്കയുളവാക്കുന്ന സാഹചര്യത്തിൽ അവർ ഏജൻസിയെ മാറ്റി മറ്റൊരു ഏജൻസിയുടെ സഹായം സ്വീകരിച്ചു. എന്നാൽ, ഇത് സംബന്ധിച്ച ആശങ്ക എൻ എച്ച് എസ്സുമായി പങ്കുവയ്ക്കാൻ അവർ മടിച്ചതുമില്ല. എൻ എച്ച് എസ്സ് ആയിരുന്നു സാന്റോസിനെ ഹെലെന്റെ കുടുംബത്തിനായി നിയോഗിച്ചത് എന്നതിനാലായിരുന്നു അവരെ ആശങ്കയറിയിച്ചത്.
എൻ എച്ച് എസ് ആദ്യമാദ്യം നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല. പിന്നീട് ബി ബി സി ഇത് ഏറ്റെടുത്തപ്പോഴായിരുന്നു അവർ അന്വേഷണം പ്രഖ്യാപിച്ചത്.കെയർ പ്ലാനുകളും, മെഡിക്കൽ റെക്കോർഡുകളും മറ്റ് അത്യാവശ്യ വിവരങ്ങളും കൃത്യമായി സൂക്ഷിക്കുന്നില്ല എന്ന് തുടങ്ങി തൊഴിൽ മേഖലയിൽ പരിചയമില്ലാത്ത ജീവനക്കാരെ നിയമിക്കുന്നത് വരെ നിരവധി പോരായ്മകളായിരുന്നു കെയർ ക്വാളിറ്റി കമ്മീഷൻ കണ്ടെത്തിയത്.
© Copyright 2023. All Rights Reserved