കൊച്ചി വാട്ടർ മെട്രൊ ബോട്ട് യുപിയിലേക്ക് കടത്തിയെന്ന പ്രചാരണത്തിലെ വസ്തുത വെളിപ്പെടുത്തി  ; ലോക്നാഥ് ബെഹ്റ

08/01/24

 കൊച്ചി വാട്ടർ മെട്രൊക്കായി കൊച്ചിൻ ഷിപ്പ് യാർഡ് നിർമിച്ച രണ്ട് ബോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് പിന്നാലെ ഉത്തർപ്ര ദേശിലേക്ക് കൊണ്ടുപോയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരണം. അയോധ്യ, വാരാണസി എന്നിവിടങ്ങളിൽ സർവീസ് നടത്താനാണ് ഇവ കൊണ്ടുപോയതെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നു.
എന്നാൽ, വാട്ടർ മെട്രൊക്കായി ഓർഡർ ചെയ്ത ബോട്ടുകൾ കൃത്യമായി കിട്ടിയിട്ടുണ്ടെന്നും മറ്റാരും കൊണ്ടുപോയിട്ടില്ലെന്നുമാണ് കൊച്ചി മെട്രൊ മാനേജിങ് ഡയറക്റ്റർ ലോക്നാഥ് ബെഹ്റ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. 23 ബോട്ടുകളാണ് വാട്ടർ മെട്രോക്കായി ആവശ്യപ്പെട്ടിരുന്നത്. അതിൽ 12 എണ്ണം കിട്ടി. ബാക്കിയുള്ള 11 എണ്ണം കരാർ പ്രകാരം ഘട്ടംഘട്ടമായി കിട്ടുമെന്നും അദ്ദേഹം പറയുന്നു.
-------------------aud--------------------------------fcf308
അതേസമയം, കൊച്ചി കപ്പൽശാലയിൽ നിർമിച്ച ബോട്ടുകൾ ഉത്തർപ്രദേശിലേക്ക് അയച്ചുവെന്നത് വാസ്തവം തന്നെയാണ്. എന്നാൽ, ഇൻലാൻഡ് വാട്ടർവേയ്സ് അഥോറിറ്റി ഓഫ് ഇന്ത്യ നേരത്തെ നൽകിയ ഓർഡറുകൾ പ്രകാരം നിർമിച്ച ബോട്ടുകളാണ് യുപിയിലേക്ക് അയച്ചതെന്നാണ് വിശദീകരണം. ആർക്കു വേണമെങ്കിലും ബോട്ട് നിർമിച്ചുനൽകാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ് യാർഡിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അയോധ്യ, വാരാണസി എന്നിവിടങ്ങളിൽ സർവീസ് നടത്താനാണ് യുപിയിലേക്ക് കൊണ്ടുപോയ ബോട്ടുകൾ ഉപയോഗിക്കുക എന്നതും സത്യം തന്നെ. എന്നാൽ, ഡിസംബർ രണ്ടാം വാരമാണ് ഇവ കൈമാറിയതെന്നും, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധമൊന്നുമില്ലെന്നും കൊച്ചിൻ ഷിപ്പ് യാർഡ് പിആർഒയുടെ ഓഫിസ് പ്രതികരിച്ചു. ആറ് ഇലക്ട്രിക്ക് ഹൈബ്രിഡ് ബോട്ടുകൾ കൂടി വിവിധ സംസ്ഥാനങ്ങളിലേക്ക് നിർമിച്ചു നൽകാൻ കൊൽക്കത്തയിലെ ഹൂഗ്ളിയിലുള്ള കൊച്ചിൻ ഷിപ്പ് യാർഡിൻറെ അനുബന്ധ കമ്പനിക്ക് കരാറുണ്ട്.
ഇക്കഴിഞ്ഞ ജനുവരി നാലിന് പ്രധാനമന്ത്രി തൃശൂർ സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കൊച്ചി വാട്ടർ മെട്രൊയുടെ ബോട്ടുകൾ ഉത്തർ പ്രദേശിലേക്ക് കടത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം തുടങ്ങിയത്. അയോധ്യയിലേക്കും വാരാണസിയിലേക്കും കൊച്ചിൻ ഷിപ്പ് യാർഡ് ബോട്ട് നൽകുന്ന വിവരം കേന്ദ്ര തുറമുഖ, ജലഗതാഗത വകുപ്പിൻറെ സമൂഹമാധ്യമ പേജിൽ ഡിസംബർ 14ന് തന്നെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu