തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. കോണ്‍ഗ്രസ് 40 സീറ്റെങ്കിലും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടുമോയെന്ന് സംശയമാണെന്ന് അവര്‍ പറഞ്ഞു. മമത രൂക്ഷപ്രതികരണവുമായി രംഗത്തെത്താൻ കാരണം പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണയുണ്ടാകുമെന്ന് വ്യക്തമായതിനു പിന്നാലെയാണ്.പശ്ചിമ ബംഗാളില്‍ വാഗ്ദാനം കോണ്‍ഗ്രസ് അംഗീകരിച്ചില്ല. ഭൂരിപക്ഷം സീറ്റുകളിലും അവര്‍ മത്സരിക്കാന്‍ ശ്രമിക്കുകയാണ്. ഇതു സഖ്യമായി നിന്ന് തൃണമൂലിന് അംഗീകരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിനു ബിജെപിയെ യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നേരിട്ട് തോല്‍പ്പിക്കാൻ ധൈര്യമുണ്ടോ എന്ന് മമത പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്തെത്തിയിട്ട് പോലും സഖ്യത്തിലുള്ള തന്നെ അറിയിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.
ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മമതയുടെ നയം വ്യക്തമാക്കിയത്. ആരുമായും തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കില്ല. ഫലം വന്നതിന് ശേഷം മാത്രമേ ഇന്ത്യ സഖ്യവുമായി ചേരണോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു.
എനിക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ ഒറ്റയ്ക്ക് ബംഗാളില്‍ മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് വരുന്ന കാര്യം തന്നെ അറിയിക്കാനുള്ള മര്യാദ പോലും കോണ്‍ഗ്രസ് കാണിച്ചില്ലെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത നയം വ്യക്തമാക്കിയത്. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിന് തയ്യാറെന്ന് മമത പറഞ്ഞിരുന്നുവെങ്കിലും അനുകൂല നിലപാട് ഇരു പാര്‍ട്ടികളും എടുത്തിരുന്നില്ല.
ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മമതയുടെ നയം വ്യക്തമാക്കിയത്. ആരുമായും തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കില്ല. ഫലം വന്നതിന് ശേഷം മാത്രമേ ഇന്ത്യ സഖ്യവുമായി ചേരണോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു.
എനിക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ ഒറ്റയ്ക്ക് ബംഗാളില്‍ മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് വരുന്ന കാര്യം തന്നെ അറിയിക്കാനുള്ള മര്യാദ പോലും കോണ്‍ഗ്രസ് കാണിച്ചില്ലെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത നയം വ്യക്തമാക്കിയത്. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിന് തയ്യാറെന്ന് മമത പറഞ്ഞിരുന്നുവെങ്കിലും അനുകൂല നിലപാട് ഇരു പാര്‍ട്ടികളും എടുത്തിരുന്നില്ല.
© Copyright 2023. All Rights Reserved