കോവിഡ് വാക്സിന്റെ ഇതുവരെ പുറത്തു വരാതിരുന്ന മറ്റൊരു പാർശ്വഫലം കൂടി ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. കോവിഡ് വാക്സിൻ എടുത്തതിന് ശേഷം സ്തനങ്ങൾ അഭൂതപൂർവ്വമായ രീതിയിൽ വളരുന്നു എന്ന് നിരവധി സ്ത്രീകൾ പരാതിപ്പെടുന്നതായി മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. കാനഡയിലെ ഒരു 19 കാരിയുടെ സ്തനം കുറഞ്ഞ സമയത്തിനുള്ളിൽ നാലിരട്ടി വലിപ്പത്തിൽ വളർന്നത് ഫോട്ടോ സഹിതം കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. 'ഫൈസർ ബൂബ് ജോബ് ' എന്ന് കളിപ്പേരിട്ട് വിളിക്കുന്ന, ഫൈസർ വാക്സിന്റെ ഒരു പാർശ്വഫലമാണ് ഇതെന്നാണ് വിദഗ്ധർ വിശ്വസിക്കുന്നത്.
--------------------------------
ഇതിനെ തുടർന്നാണ് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസി (എം എച്ച് ആർ എ) യിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് മെയിൽ ഓൺലൈൻ റിപ്പോർട്ട് തയ്യാറാക്കിയത്. സമാനമായ രീതിയിൽ ഫൈസർ വാക്സിൻ എടുത്തവരിൽ സ്തനവളർച്ച ഉണ്ടായ 33 ഓളം കേസുകളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ, ഈ പാർശ്വഫലം ഫൈസറിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നാണ് ബ്രിട്ടനിലെ സാഹചര്യം പറയുന്നത്. അസ്ട്രസെനെക വാക്സിൻ സ്വീകരിച്ച മറ്റ് 11 പേരും മൊഡേണ വാക്സിൻ എടുത്ത നാല് പേരും അമിതമായ സ്തന വളർച്ച ഉണ്ടാകുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. എം എച്ച് ആർ എ യുടെ യെല്ലോ കാർഡ് സിസ്റ്റത്തെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ റിപ്പോർട്ട് പൂർണ്ണമായും രോഗികളുടെ അഭിപ്രായത്തെ മാത്രം ആശ്രയിച്ചുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതായത്, ഇക്കാര്യം, ശാസ്ത്രീയമായി ഇനിയും വിലയിരുത്തിയിട്ടില്ല. മാത്രമല്ല, ആരോഗ്യ രംഗത്തെ ചില വിദഗ്ധർ പറയുന്നത്, ചില ശരീര ഭാഗങ്ങൾക്ക് അപ്രതീക്ഷിത വളർച്ച ഉണ്ടാകുന്നതും, അപ്രതീക്ഷിതമായി തന്നെ ശരീരഘടനയിൽ തന്നെ മാറ്റങ്ങൾ വരാനും വിരളമായെങ്കിലും സാധ്യതകൾ ഉണ്ടെന്നാണ്. അതിന് വാക്സിനുമായി ബന്ധമൊന്നുമില്ലെന്നും അവർ പറയുന്നു. അതേസമയം, അസാധാരണ സ്തന വളർച്ചയും വാക്സിനുമായുള്ള ബന്ധം തള്ളിക്കളയാൻ ആകില്ലെന്ന് മറ്റ് ചില വിദഗ്ധരും പറയുന്നുണ്ട്.
ഈ സങ്കീർണ്ണത അനുഭവിച്ച ഒരു യുവതിയുടെ മെഡിക്കൽ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അവർ പറയുന്നത്, വാക്സിനോടുള്ള, സ്വാഭാവിക പ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണം ഒരുപക്ഷെ സ്തനങ്ങളിലെ കോശ വളർച്ച ത്വരിതപ്പെടുത്തിയിരിക്കാം എന്നാണ്. യൂണിവേഴ്സിറ്റി ഓഫ് ടൊറൊന്റോയിലെ ഡോക്ടർമാരാണ് ഈ യുവതിയുടെ കാര്യം വെളിപ്പെറ്റുത്തിയത്. ബി കപ്പ് സൈസുണ്ടായിരുന്ന യുവതിയുടെ സ്തനം, ഫൈസർ വാക്സിന്റെ രണ്ട് ഡോസുകളും എടുത്ത് ആറ് മാസത്തിനുള്ളിൽ ജി കപ്പ് ആയി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
© Copyright 2024. All Rights Reserved