ഖത്തറിൽനിന്ന് ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി കരാർ 2048 വരെ നീട്ടാൻ ഇന്ത്യ. പ്രതിവർഷം 75 ലക്ഷം ടൺ ഇറക്കുമതി വ്യാപിപ്പിക്കുന്നതിനുള്ള കരാറിൽ ഖത്തറുമായി ഒപ്പുവെക്കും. പുതിയ കരാർപ്രകാരം ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് ഏകദേശം 0.8 ഡോളർ ഇന്ത്യക്ക് ലാഭിക്കാനാകും. ബാരലിന് $80 ഡോളർ എന്ന ബ്രെൻ്റ് വില കണക്കാക്കിയാൽ, 20 വർഷ കാലയളവിൽ ഏകദേശം 6 ബില്യൺ ഡോളർ ലാഭിക്കാൻ പുതിയ വിലനിർണ്ണയ നിബന്ധനകൾ കാരണമായേക്കാം.നിലവിലെ നിരക്കിനെക്കാൾ ഗണ്യമായ കുറവിൽ ദ്രവീകൃത പ്രകൃതി വാതകം ലഭ്യമാകുന്ന സ്ഥിതിക്ക് ഇറക്കുമതി നീട്ടുകയാണ് ഇന്ത്യയുടെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വളങ്ങൾ ഉണ്ടാക്കുന്നതിനും സിഎൻജിയുമായി മാറ്റുന്നതിനുമായി പ്രതിവർഷം 75 ലക്ഷം ടൺ ഇറക്കുമതി വ്യാപിപ്പിക്കുന്നതിനുള്ള ഖത്തറുമായി കരാറിൽ ഒപ്പുവെക്കും.പെട്രോനെറ്റ് നിലവിൽ പ്രതിവർഷം 85 ലക്ഷം ടൺ എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്നു. ആദ്യത്തെ 25 വർഷത്തെ കരാർ 2028-ൽ അവസാനിക്കും. എന്നാൽ ഇപ്പോൾ 20 വർഷത്തേക്ക് കൂടി നീട്ടുകയാണ്.പെട്രോളിയം ഉൽപന്നങ്ങളോടുള്ള ആശ്രയത്വം പരമാവധി കുറക്കണമെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇന്ത്യയുടെ നീക്കം. ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായ ഇന്ത്യ, 2070-ഓടെ കാർബൺ എമിഷൻ ഒഴിവാക്കാനുള്ള പരിവർത്തന ഇന്ധനമായാണ് പ്രകൃതി വാതകത്തെ കാണുന്നത്.ഇതിൻ്റെ ഭാഗമായി രാജ്യത്തെ ഊർജ്ജ മിശ്രിതത്തിൽ പ്രകൃതി വാതകത്തിൻ്റെ പങ്ക് 2030 ആകുമ്പോഴേക്കും 6.3 ശതമാനത്തിൽ നിന്ന് 15 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഖത്തറിലെ ഊർജ മന്ത്രിയും ഖത്തർ എനർജിയിലെ ഉന്നത ഉദ്യോഗസ്ഥരും ഐ.ഇ.ഡബ്ല്യുവിൽ പങ്കെടുക്കുന്നുണ്ട്.
© Copyright 2024. All Rights Reserved