ഗാസയിൽ  ശമനമില്ലാത്ത തീവ്രയുദ്ധം

14/12/23

ഗാസ ആക്രമണത്തിൽ നയതന്ത്രതലത്തിൽ ഇസ്രയേൽ കൂടുതൽ ഒറ്റപ്പെട്ടു. മാനുഷികപരിഗണന വച്ചു ഗാസയിൽ ഉടൻ വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്ര സംഘടന  പൊതുസഭ ആവശ്യപ്പെട്ടു. പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. ജനങ്ങളെ 'വകതിരിവില്ലാതെ' ബോംബിട്ടു കൊല്ലുന്നത് ഇസ്രയേലിനുള്ള രാജ്യാന്തര പിന്തുണ നഷ്ട‌മാക്കിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു.

-------------------aud--------------------------------

അതേസമയം, ഗാസയുടെ തെക്കും വടക്കും വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ ഗാസ സിറ്റിയിലെ ഷേജയ്യ ജില്ലയിൽ ഒരു ലഫ്. കേണൽ അടക്കം 10 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. കരയുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം ഇതോടെ 114 ആയി. ഗാസയിലെങ്ങും കനത്ത ബോംബാക്രമണം തുടർന്നു. 18 ലക്ഷത്തോളം പേർക്കു വീടു നഷ്‌ടമായ ഗാസയിൽ മഴക്കാലം തുടങ്ങിയതു ജീവിതം കൂടുതൽ ദുരിതപൂർണമാക്കി. ടെന്റുകൾ വെള്ളത്തിൽ മുങ്ങി. ഇസ്രയേൽ ആക്രമണത്തിൽ ഇതിനകം 18,608 പലസ്തീൻകാർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരമധ്യത്തിലെത്തിയ ഇസ്രയേൽ സേനയ്ക്കെ‌തിരെ ശക്‌തമായ ചെറുത്തുനിൽപു തുടരുന്നു. ഹമാസ് നേതാവ് യഹിയ അൽ സിൻവാറിന്റെ കുടുംബവീടിനോടു ചേർന്നുള്ള റോഡ് ഇസ്രയേൽ ബുൾഡോസർ ഉപയോഗിച്ചു നശിപ്പിച്ചു. 193 അംഗ യുഎൻ പൊതുസഭയിൽ വെടിനിർത്തൽ പ്രമേയത്തെ 153 രാജ്യങ്ങളാണു പിന്തുണച്ചത്. 10 രാജ്യങ്ങൾ എതിർത്തു. 23 രാജ്യങ്ങൾ വിട്ടുനിന്നു. കഴിഞ്ഞ ഒക്ടോബറിൽ സമാന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. അന്നു പ്രമേയത്തെ 120 രാജ്യങ്ങളാണു പിന്തുണച്ചത്. ഇന്നലെ കരടുപ്രമേയത്തിൽ ഹമാസിനെ അപലപിക്കുന്ന വാക്യം കൂട്ടിച്ചേർക്കാനായി യുഎസ് കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ടു തള്ളി. ഭേദഗതിയെ ഇന്ത്യ അനുകൂലിച്ചു.

ഇസ്രയേലിന് ഇപ്പോഴും യുഎസിൻ്റെയും യൂറോപ്യൻ യൂണിയന്റെ അടക്കം പിന്തുണയുണ്ടെങ്കിലും ഗാസയിലെ ജനങ്ങൾക്കുമേൽ ബോംബിടുന്നതു രാജ്യാന്തരപിന്തുണ നഷ്‌ടമാക്കിയെന്നു വാഷിങ്ടനിലെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിലാണ് ബൈഡൻ പറഞ്ഞത്. തീവ്രനിലപാടുള്ള സർക്കാരിനെ നെതന്യാഹു മാറ്റണമെന്നും അന്തിമമായി സ്വതന്ത്ര പലസ്‌തീന് എതിര് നിൽക്കാൻ ഇസ്രയേലിനാകില്ലെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. യുദ്ധാന്തര ഗാസയെ സംബന്ധിച്ച യുഎസ് നിലപാടിനോടു യോജിക്കുന്നില്ലെന്നു നെതന്യാഹു പ്രതികരിച്ചു. അധിനിവേശ വെസ്റ്റ്ബാങ്ക് ഭരിക്കുന്ന പലസ്‌തീൻ അതോറിറ്റിക്കു ഗാസയുടെ ഭരണം കൈമാറണമെന്നാണ് യുഎസ് നിലപാട്. അടിയന്തര വെടിനിർത്തലിനു ഫ്രാൻസിസ് മാർപാപ്പയും ആഹ്വാനം ചെയ്തു. ജനാരോഗ്യദുരന്തമാണു ഗാസ അഭിമുഖീകരിക്കുന്നതെന്ന് യുഎൻ ദുരിതാശ്വാസ വിഭാഗം ഓഫിസ് പറഞ്ഞു. ഗാസയിലെ 36 ആശുപത്രികളിൽ 11 എണ്ണം മാത്രമാണു ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. അതേസമയം  ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യം

ജനങ്ങൾക്കു നേരെ നടത്തുന്ന അതിക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തായി. വീടുകളിൽ കടന്നുകയറി വീട്ടുസാധനങ്ങൾ വലിച്ചുവാരിയിടുന്നത്, കടകളിൽ കളിപ്പാട്ടങ്ങൾ നശിപ്പിക്കുന്നത്, വംശീയവിദ്വേഷ മുദ്രാവാക്യങ്ങളുയർത്തി സൈനികർ നൃത്തം ചെയ്യുന്നത് അടക്കം ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സൈനികർ തന്നെയാണ് ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിലിട്ടത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu