കയ്റോ . സഹായവിതരണം നിലച്ച് ഗാസ മുഴുപ്പട്ടിണിയിലേക്കു
നീങ്ങുന്നതിനിടെ സമൂഹ അടുക്കളകളിലും കടകളിലും കൊള്ള നടത്തുന്ന സായുധ സംഘങ്ങളുടെ വധശിക്ഷ ഹമാസ് നടപ്പാക്കി. ഗാസയിൽ ഭക്ഷണം ഉൾപ്പെടെ സഹായവിതരണം തടയുന്ന ഇ.സയേലിന്റെ പിന്തുണയോടെയാണ് ഈ സായുധ സംഘങ്ങളുടെ പ്രവർത്തനമെന്നാണ് ഹമാസ് ആരോപണം. ഭക്ഷണക്കൊള്ളക്കാർ ജനങ്ങളെ വഴിയിൽ തടഞ്ഞുനിർത്തി പണവും ഫോണും തട്ടിയെടുക്കുന്നതും പതിവാണ്. കൊള്ളസംഘങ്ങളെ വലയിലാക്കുന്നതിൻ്റെ ഭാഗമായി രാത്രി 9നു ശേഷം ഹമാസ് കർഫ്യൂ പ്രഖ്യാപിച്ചതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
© Copyright 2024. All Rights Reserved